ADVERTISEMENT

ലോകബാങ്ക് സ്വതന്ത്ര വിശകലന ഗ്രൂപ്പിന്റെ മുൻ സീനിയർ വൈസ് പ്രസിഡന്റ് പ്രൊഫ.വിനോദ് തോമസിന്റെ പുസ്തകം ‘കാലാവസ്ഥാ വ്യതിയാനത്തിന്റെ കാലഘട്ടത്തിലെ അപകടസാധ്യതകളും തിരിച്ചുവരാനുള്ള ശേഷിയും’ പ്രകാശനം ചെയ്തു. കാര്യവട്ടം കാംപസിൽനടന്ന ചടങ്ങിൽ കൊമേഴ്സ് വിഭാഗം മേധാവി ഗബ്രിയേൽ സൈമൺ തട്ടിലാണ് പുസ്തകം പ്രകാശനം ചെയ്തത്. മാർ ഇവാനിയസ് കോളജ് പ്രിൻസിപ്പൽ ഡോ.വിക്ടോറിയ പി.കെ.പുസ്തകം ഏറ്റുവാങ്ങി.

മനുഷ്യനിർമിതമായ കാലാവസ്ഥാ വ്യതിയാനവും അപകടസാധ്യതകളും ദുരന്തങ്ങളെ നേരിടാനുള്ള പ്രതിരോധശേഷിയുമാണ് പുസ്കത്തിന്റെ ഉള്ളടക്കം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ മാതൃകകളെ സ്വതന്ത്രമായി വിലയിരുത്തിയാണ് പുസ്തകം രചിച്ചിരിക്കുന്നത്. മനുഷ്യനിർമിതമായ അപകടസാധ്യതകൾ വർധിക്കുന്ന സാഹചര്യത്തിൽ അപകടങ്ങളെ മുൻകൂട്ടി കാണാനുള്ള കഴിവുകളും വർധിക്കണമെന്ന് പ്രൊഫ.വിനോദ് തോമസ് പറഞ്ഞു. മുൻപ് നൂറുകണക്കിനു വർഷങ്ങൾ കഴിയുമ്പോൾ ഉണ്ടാകുന്ന ദുരന്തങ്ങള്‍ ഇപ്പോൾ വർഷങ്ങളുടെ ഇടവേളകളിൽ സംഭവിക്കുകയാണ്. അതിനാല്‍ കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനങ്ങളും ഏകോപനവും മെച്ചപ്പെടണം.

ലോക സാഹചര്യങ്ങൾ വിലയിരുത്തുന്നതിനൊപ്പം, ദുരന്തങ്ങളെ മറികടക്കാൻ കേരളത്തിന് എന്തൊക്കെ ചെയ്യാൻ കഴിയുമെന്നും പുസ്തത്തിൽ പ്രതിപാദിക്കുന്നു. കേരളത്തിൽ പരിസ്ഥിതി നാശത്തിന്റ തോത് ഉയരുകയാണെന്ന് വിനോദ് തോമസ് പറഞ്ഞു. നദീതടങ്ങളെ തിരിച്ചുപിടിക്കാൻ മണൽ വാരൽ നിയന്ത്രിക്കണം. നഷ്ടപ്പെട്ട കാടുകൾ പുനഃസൃഷ്ടിക്കാൻ ശക്തമായ നടപടികളുണ്ടാകണം. 14 വർഷത്തിനിടെ 2.6 സ്ക്വയർ കിലോമീറ്റർ കടൽത്തീരമാണ് തിരുവനന്തപുരത്തിന് നഷ്ടപ്പെട്ടത്. അശാസ്ത്രീയമായ ഡ്രെജിങും മണൽ ഖനനവും ഇതിനു പ്രധാനകാരണമാണെന്നും വിനോദ് തോമസ് പറഞ്ഞു. 

Content Summary: Book by Vinod Thomas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com