ADVERTISEMENT

അഗ്നിപർവ്വതം പോലെ

പ്രക്ഷുബ്ധമായി മുറുക്കിത്തുപ്പുന്ന

യൗവ്വനം ഉണ്ടായിരുന്നു.

ലാവകൾ പരിഭവമൗനശിലകളായ് 

തണുത്തുറഞ്ഞ

ദിനരാത്രങ്ങളുണ്ടായിരുന്നു.
 

ചന്ദ്രക്കലയുടെ തുമ്പു കൊണ്ട 

ആനന്ദനോവിനായി കൊതിച്ചൊഴുകുന്ന 

മേഘസ്വപ്നങ്ങളുണ്ടായിരുന്നു.

പുൽക്കൊടിത്തുമ്പിൽ ഞാന്നുകിടന്ന് 

ലോകം മുഴുവൻ പ്രതിഫലിപ്പിക്കും 

നീഹാരബിന്ദുമനസ്സുണ്ടായിരുന്നു.
 

അണ്ണാറക്കണ്ണൻ വാലിളക്കി 

മരക്കൊമ്പത്തിരുന്നു പറയുന്ന 

ഭാഷയുടെ നിഘണ്ടുവുണ്ടായിരുന്നു.

തിരിമുറിയാത്ത തിരുവാതിര ഏറാൽ

വെള്ളക്കമ്പിയിൽ മീട്ടിയ 

ഈണങ്ങളുടെ നനവുണ്ടായിരുന്നു.
 

വീട് മാറിയപ്പോൾ ഒന്നും കാണാനില്ലാതായി.

ഇനി തിരഞ്ഞിട്ടും കാര്യമില്ല.

വെള്ളെഴുത്തിന്റെ ധവളപത്രം 

മാത്രമേ കാണുന്നുള്ളൂ.

English Summary:

Malayalam Poem ' Agniparvatham Pole ' Written by Divakaran Kariannur Mana

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com