ADVERTISEMENT

ന്യൂഡൽഹി ∙ ഓസ്ട്രേലിയൻ മിഷനറി ഗ്രഹാം സ്‌റ്റെയ്‌ൻസ് വധക്കേസിലെ മുഖ്യപ്രതി ദാരാസിങ്ങ് ശിക്ഷായിളവു തേടി നൽകിയ ഹർജിയിൽ സുപ്രീം കോടതി ഒഡീഷ സർക്കാരിനും മറ്റു കക്ഷികൾക്കും നോട്ടിസയച്ചു. ‘ഏതു പുണ്യാളനും ഒരു ഭൂതകാലമുണ്ടാകുമെന്നതു പോലെ ഏതു പാപിക്കും ഒരു ഭാവിയുണ്ട്’ എന്ന ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരുടെ വാക്കുകൾ ഉൾപ്പെടെ ഉദ്ധരിച്ചാണ് ശിക്ഷയിളവു തേടിയത്.

കേസിൽ 24 വർഷമായി തടവിലാണെന്നും 25 വർഷം പൂർത്തിയായാൽ ഇളവു നൽകാമെന്ന് ഒഡീഷ സർക്കാരിന്റെ ചട്ടമുണ്ടെന്നും അഭിഭാഷകനായ വിഷ്ണുശങ്കർ ജെയിൻ വഴി നൽകിയ ഹർജിയിലുണ്ട്. ഒഡീഷയിൽ കുഷ്ഠരോഗികൾക്കു വേണ്ടി പ്രവർത്തിച്ചിരുന്ന സ്‌റ്റൈയ്‌ൻസ്, മക്കളായ ഫിലിപ്, തിമോത്തി എന്നിവരെ 1999 ജനുവരിയിൽ വാനിലിട്ടു ജീവനോടെ തീവച്ചുകൊന്ന കേസിലാണ് ദാരാസിങ് ഉൾപ്പെടെ പ്രതികൾക്കു ജീവപര്യന്തം ശിക്ഷ വിധിച്ചത്.

English Summary:

Graham Staines murder accused Darasingh seeks remission of sentence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com