പണപ്പിരിവ്: ബാറുടമകളുടെ പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തിയതായി മന്ത്രി
![m-b-rajesh-main MB Rajesh.Minister of Excise of Kerala & CPM Leader.Trivandrum 2023 : Photo by : J Suresh](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=1120&h=583)
Mail This Article
×
തിരുവനന്തപുരം ∙ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേരു പറഞ്ഞു ബാർ ഉടമകളുടെ സംഘടനാ നേതൃത്വം ഭീഷണിപ്പെടുത്തി പണം പിരിച്ചുവെന്ന ബാറുടമകളുടെ പരാതിയിൽ കഴമ്പില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായതായി മന്ത്രി എം.ബി.രാജേഷ്. സംഘടനയുടെ ജില്ലാ ഘടകങ്ങളിലെ അംഗങ്ങളെന്നവകാശപ്പെട്ട് പേരു വെളിപ്പെടുത്താത്ത പരാതി മുഖ്യമന്ത്രിക്കും തനിക്കും ലഭിച്ചിരുന്നു.
എക്സൈസ് വകുപ്പിലെ ആഭ്യന്തര വിജിലൻസ് ഓഫിസറാണ് അന്വേഷണം നടത്തിയത്. ഏഴു പേരെ കണ്ടു വിവരം ചോദിച്ചറിഞ്ഞു. പരാതി സ്ഥാപിക്കാനുള്ള മൊഴികളോ തെളിവുകളോ ലഭിച്ചില്ല. അസോസിയേഷനു കെട്ടിടം വാങ്ങാൻ ഒരു ലക്ഷം രൂപ വീതം പിരിച്ചതു വാസ്തവമാണെന്നു കണ്ടെത്തിയിട്ടുണ്ട്. സംഘടനയിലെ അംഗങ്ങൾക്കിടയിലെ പടലപ്പിണക്കമാണു പരാതിക്കു കാരണമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
English Summary:
Money collection: MB Rajesh said complaint of bar owners is find to be baseless
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.