ADVERTISEMENT

തിരുവനന്തപുരം ∙ ഐടി അധിഷ്ഠിത കാൻസർ ഗവേഷണ, ചികിത്സാ കേന്ദ്രം തുടങ്ങാൻ മുംബൈ ആസ്ഥാനമായ സ്വകാര്യ കമ്പനിക്ക് കൊരട്ടിയിൽ 12 ഏക്കർ സർക്കാർ ഭൂമി 30 കൊല്ലത്തേക്കു പാട്ടത്തിനു നൽകും. 5 വർഷത്തെ പാട്ടത്തുക ഒഴിവാക്കാനും മന്ത്രിസഭ തീരുമാനമെടുത്തു. കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ കൈവശം തെക്കുമുറി വില്ലേജിലുള്ള ഭൂമിയാണിത്.

കാർക്കിനോസ് ഹെൽത്ത് കെയർ എന്ന കമ്പനിക്ക് 6.4 ഏക്കർ പാട്ടത്തിനു നൽകാൻ 2022ൽ ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റി തീരുമാനിച്ചതു മറികടന്നാണു 12 ഏക്കർ നൽകുന്നത്. പാട്ടത്തിൽ ഇളവ് കമ്മിറ്റി ശുപാർശ ചെയ്തിരുന്നില്ല. ‘സെന്റർ ഫോർ കോംപ്ലക്സ് കാൻസേഴ്സ് ആൻഡ് ഇന്നവേഷൻ ഹബ്’ എന്ന പേരിലാകും കേന്ദ്രം തുടങ്ങുക.

അഞ്ച് വർഷത്തിനുള്ളിൽ 300 കോടി രൂപയുടെ മൂലധനനിക്ഷേപവും നേരിട്ടുള്ള 300 തൊഴിലവസരങ്ങളും ലഭ്യമാക്കുമെന്ന നിബന്ധനയിലാണു ഭൂമി നൽകുന്നതെന്നു സർക്കാർ പറയുന്നു. തൃക്കാക്കര മുനിസിപ്പൽ സഹകരണ ആശുപത്രിക്കു കാക്കനാട് വില്ലേജിലെ 16.19 ആർ 30 വർഷത്തേക്കു പാട്ടത്തിനു നൽകാനും മന്ത്രിസഭ അനുമതി നൽകി. കമ്പോളവിലയുടെ 2% വാർഷിക പാട്ടം ഈടാക്കും.

English Summary:

Twelve Acres of government land will be leased for thirty years for private company

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com