ADVERTISEMENT

കൊച്ചി ∙ മസാല ബോണ്ട് വിഷയത്തിൽ മൂന്നു വർഷമായി രേഖകൾ ഇ.ഡി പരിശോധിക്കുകയാണെന്നും എന്നാൽ നിയമാധികാരമില്ലാതെയാണു സമൻസ് അയയ്ക്കുന്നതെന്നും കിഫ്ബി ഹൈക്കോടതിയിൽ അറിയിച്ചു. ഇ.ഡി സമൻസുകൾ ചോദ്യം ചെയ്ത് കിഫ്ബി നൽകിയ ഹർജിയാണു ഹൈക്കോടതി പരിഗണിച്ചത്.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) അധികാരത്തിലാണ് ഇ.ഡി കടന്നുകയറുന്നതെന്നു കിഫ്ബി ചൂണ്ടിക്കാട്ടി. കിഫ്ബി മാസം തോറും അയയ്ക്കുന്ന രേഖകളും വിശദാംശങ്ങളും പരിശോധിച്ചു ലംഘനമുണ്ടെങ്കിൽ അന്വേഷണം നടത്താൻ ആർബിഐയ്ക്കു മാത്രമാണ് അധികാരം. ആർബിഐയുടെ നിർദേശപ്രകാരം അവരുടെ ഉദ്യോഗസ്ഥരാണ് അന്വേഷണം നടത്തേണ്ടത്.

നാല് തവണ കിഫ്ബി ഉദ്യോഗസ്ഥർ ഇ.ഡിക്കു മൊഴി നൽകി‌. ഇ.ഡി നിയമവിരുദ്ധമായി തുടരെ സമൻസുകൾ അയയ്ക്കുകണെന്നും കിഫ്ബിക്കുവേണ്ടി സുപ്രീം കോടതി അഭിഭാഷകൻ അരവിന്ദ് ദത്താർ വാദിച്ചു. ഇ.ഡിയുടെ മറുപടിക്കായി ജസ്റ്റിസ് ടി.ആർ.രവി ഹർജി 24 ന് പരിഗണിക്കാൻ മാറ്റി.

English Summary:

KIIFB says enforcement directorate intruding into reserve banks jurisdiction regarding masala bond investigation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com