ADVERTISEMENT

കണ്ണൂർ ∙ എഡിഎം കെ.നവീൻ ബാബുവിന് ആദരാഞ്ജലിയർപ്പിച്ച് ‘കലക്ടർ കണ്ണൂർ’ ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം പേജുകളിൽ കലക്ടർ അരുൺ കെ. വിജയന്റെ പോസ്റ്റ്. കമന്റ് ബോക്സ് പൂട്ടി ആദരാഞ്ജലി അർപ്പിച്ച കലക്ടർക്കു മുൻ ദിവസങ്ങളിലെ പോസ്റ്റുകൾക്കുതാഴെ കമന്റ് ബോക്സിൽ രൂക്ഷ വിമർശനം. 

‘എഡിഎമ്മിനെ പിന്തുണച്ചു രണ്ടു വാക്കെങ്കിലും ആ വേദിയിൽ പറയണമായിരുന്നു’, ‘താങ്കളുടെ സാന്നിധ്യത്തിൽ സഹപ്രവർത്തകനെ അപമാനിച്ചുവിടുമ്പോൾ കണ്ടിരുന്നു. നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടിയാകുമ്പോൾ ഇതല്ല, ഇതിനപ്പുറവും കാണേണ്ടിവരും’, ‘വിളിക്കാതെ ഒരാൾ കയറി വന്നപ്പോൾ സാറിനൊന്നു വിലക്കാമായിരുന്നില്ലേ’ തുടങ്ങിയ വിമർശനങ്ങൾ മുതൽ അസഭ്യവർഷം വരെയുണ്ട്.

കണ്ണൂർ, പത്തനംതിട്ട വില്ലേജ് ഓഫിസ് പ്രവർത്തനം തടസ്സപ്പെട്ടു

തിരുവനന്തപുരം ∙ കണ്ണൂർ എഡിഎം നവീൻ ബാബുവിനെ ആത്മഹത്യയിലേക്കു നയിച്ച രാഷ്ട്രീയ നേതൃത്വത്തോടുള്ള പ്രതിഷേധസൂചകമായി ജീവനക്കാർ കൂട്ട അവധിയെടുത്തതോടെ ഇന്നലെ കണ്ണൂർ, പത്തനംതിട്ട ജില്ലകളിൽ ഒട്ടേറെ വില്ലേജ് ഓഫിസുകളുടെ പ്രവർത്തനം സ്തംഭിച്ചു. കണ്ണൂർ ജില്ലയിൽ അറുപതോളം വില്ലേജ് ഓഫിസുകളിൽ ആവശ്യത്തിനു ജീവനക്കാർ എത്തിയില്ല. പത്തനംതിട്ടയിൽ ഇരുപതിൽപരം വില്ലേജ് ഓഫിസുകളുടെ പ്രവർത്തനങ്ങളെ ബാധിച്ചു.

സർവീസ് സംഘടനകളൊന്നും സമരത്തിനു പിന്തുണ പ്രഖ്യാപിച്ചിരുന്നില്ല. അതേസമയം, റവന്യു വകുപ്പിലെ മിക്ക ജീവനക്കാരും കറുത്ത ബാഡ്ജ് ധരിച്ചാണ് ഓഫിസുകളിൽ എത്തിയത്. രാഷ്ട്രീയനേതാക്കളുടെ സമ്മർദത്തെ തുടർന്നു നടപടികൾ നേരിടേണ്ടി വന്നവർ സമൂഹമാധ്യമക്കൂട്ടായ്മകളിൽ കുറിപ്പുകൾ പങ്കുവച്ചു.

English Summary:

Public outrage against Kannur collector on social media

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com