ADVERTISEMENT

തൃശൂർ ∙ തിരികത്തിച്ചു വെടിക്കോപ്പിനു തീകൊളുത്തുന്നതിനു പകരം ഇലക്ട്രിക്കൽ ഇഗ്നിഷൻ സംവിധാനം ഏർപ്പെടുത്തണമെന്നതടക്കം വെടിക്കെട്ടു നടത്തിപ്പിൽ ഒട്ടേറെ മാറ്റങ്ങൾക്കു കേന്ദ്ര അന്വേഷണ കമ്മിഷൻ ശുപാർശ സമർപ്പിച്ചിരുന്നതായി സൂചന.

   കേന്ദ്രസർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിൽ ഇവയെല്ലാം പൂർണതോതിൽ ഇടംപിടിച്ചിട്ടില്ല. മാഗസിനും (വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിക്കുന്നയിടം) ഫയർലൈനും തമ്മിൽ 200 മീറ്റർ അകലമെന്ന വിജ്ഞാപനത്തിലെ നിബന്ധന പിൻവലിക്കുന്ന കാര്യത്തിൽ ചർച്ചകൾ നടക്കുമ്പോഴും ബാക്കി 34 നിബന്ധനകളുടെ കാര്യം എന്താകും എന്നു വ്യക്തമായിട്ടില്ല. 

  പുറ്റിങ്ങൽ ദുരന്തത്തെക്കുറിച്ച് അന്വേഷിച്ച കേന്ദ്ര കമ്മിഷൻ ഇനിയൊരു ദുരന്തം ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലെന്ന ആമുഖത്തോടെ സമർപ്പിച്ച റിപ്പോർട്ടിൽ താഴെ പറയുന്ന ശുപാർശകളും ഉൾപ്പെട്ടിരുന്നു. 

∙ഇലക്ട്രിക്കൽ ഇഗ്നിഷൻ വഴി വെടിക്കെട്ടിനു തിരികൊളുത്തുകയെന്നതു രാജ്യാന്തര തലത്തിൽ തന്നെ അംഗീകരിക്കപ്പെട്ട മാതൃകയാണ്. ഈ സംവിധാനം നിർബന്ധമായും പ്രയോഗിക്കപ്പെടണം. 

∙വെടിക്കെട്ട് നടത്താൻ കരാറെടുത്തവർ (ഫയർവർക് ഡിസ്പ്ലേ ഓപ്പറേറ്റർ, അസി. ഓപ്പറേറ്റർ) ശിവകാശിയിലെ എഫ്ആർഡിസിയിൽ നിന്നോ കൊച്ചിയിലെ പെസോ ഓഫിസിൽ നിന്നോ ശാസ്ത്രീയ പരിശീലനം നേടണം. 

∙പാരമ്പര്യത്തൊഴിലായോ കുടിൽ വ്യവസായമായോ അല്ല വെടിക്കെട്ട് നിർമാണം നടത്തേണ്ടത്. ശാസ്ത്രീയമായ ലൈസൻസ് പ്രക്രിയ നടപ്പിലാക്കണം. 

English Summary:

Many changes are recommended in thrissur pooram fireworks management

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com