ADVERTISEMENT

സിംഗപ്പൂർ ∙ പ്രശ്നഭരിതമായ ലോകത്തെ സുഖമാക്കാൻ മതസഹിഷ്ണുതയാണ് വേണ്ടതെന്ന സന്ദേശം ആവർത്തിച്ച് ഫ്രാൻസിസ് മാർപാപ്പ 12 ദിന ദക്ഷിണേഷ്യാ സന്ദർശനം പൂർത്തിയാക്കി റോമിലേക്കു മടങ്ങി. വിവിധ മതവിഭാഗങ്ങളിലെ യുവാക്കളുമായുള്ള സംവാദമായിരുന്നു സിംഗപ്പൂരിലെ അവസാന പരിപാടി. സ്വന്തം വിശ്വാസത്തിന്റെ മേനി പറച്ചിൽ നിർത്തി ക്രിയാത്മകമായ ചർച്ചകളിലൂടെ പ്രശ്നങ്ങൾക്കു പരിഹാരം കാണണമെന്ന് മാർപാപ്പ അഭ്യർഥിച്ചു.

ദൈവം എല്ലാവരുടേതുമാണ്. മതങ്ങൾ ദൈവത്തിലേക്കുള്ള വ്യത്യസ്ത പാതകളും. പരസ്പര ബഹുമാനത്തോടെ വിമർശിക്കാനും വിമർശിക്കപ്പെടാനുമുള്ള ആർജവം യുവാക്കൾ കാട്ടണം. മതങ്ങൾക്കതീതമായി വ്യക്തികൾ തമ്മിലുള്ള സൗഹൃദം മെച്ചപ്പെടുത്തി ചർച്ചകളിലൂടെ പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ ശ്രമിക്കണം – മാർപാപ്പ പറഞ്ഞു. 

ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നിട്ടും 87കാരനായ മാർപാപ്പ 32,824 കിലോമീറ്റർ സഞ്ചരിച്ചാണ് ഇന്തൊനീഷ്യ, പാപുവ ന്യൂഗിനി, കിഴക്കൻ തൈമൂർ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിൽ സന്ദർശനം നടത്തിയത്. കിഴക്കൻ തൈമൂറിൽ 6 ലക്ഷത്തിലേറെപ്പേർ പങ്കെടുത്ത കുർബാന ഉൾപ്പെടെ 40 പൊതു പരിപാടികളിൽ മാർപാപ്പ പങ്കെടുത്തു. 

English Summary:

Problem solving through non-religious discussions: Pope Francis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com