ADVERTISEMENT

ഹമാസിനെതിരെ പോരാട്ടം തുടരുമെന്നും യുദ്ധം ഇനിയും നീളുമെന്നും  ഇസ്രയേൽ സൈനിക വൃത്തങ്ങൾ. അധിക ദൗത്യങ്ങളോടെ 2024ലും കടുത്ത തിരിച്ചടിക്കുള്ള തയാറെടുപ്പിലാണെന്നാണ് ഇസ്രയേൽ പ്രതിരോധ സേനയുടെ വക്താവ് ഡാനിയൽ ഹഗാരി നൽകുന്ന സൂചന. ഹമാസിനെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തിലേക്കെത്താൻ  സമയമെടുക്കുമെന്നതിനാൽ യുദ്ധം നീളുമെന്ന് ഇസ്രയേൽ സൈനിക മേധാവി പറഞ്ഞതു ടിവി പ്രസംഗത്തിൽ പ്രധാനമന്ത്രി നെതന്യാഹു ആവർത്തിക്കുകയും ചെയ്തു.

നഷ്ടങ്ങൾ, വേദനകൾ

റഫായിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങളിൽ തിരയുന്ന കുട്ടികൾ. ചിത്രം: എഎഫ്പി
റഫായിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങളിൽ തിരയുന്ന കുട്ടികൾ. ചിത്രം: എഎഫ്പി

11 ആഴ്ചയോളമായി നടക്കുന്ന ഇസ്രയേൽ ആക്രമണത്തിൽ ഇതുവരെ 21,822 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഇതിൽ 70 ശതമാനവും സ്ത്രീകളും കുട്ടികളുമാണ്. ഒക്‌ടോബർ 7 ന് ഹമാസ്  നടത്തിയ കടന്നാക്രമണത്തെത്തുടർന്നാണ് ഇസ്രയേൽ തിരിച്ചടി ആരംഭിച്ചത്. 1,200 പേർ കൊല്ലപ്പെട്ടു. 240 ഓളം പേർ ബന്ദികളാക്കപ്പെട്ടു. ഏതാനും ദിവസങ്ങൾ നീണ്ടുനിന്ന താൽക്കാലിക വെടിനിർത്തൽ കരാറിനിടെ ചില ബന്ദികളെ മോചിപ്പിക്കുകയും ചെയ്തിരുന്നു. 

പ്രതിഷേധങ്ങൾ

ഗാസയിൽ കൊല്ലപ്പെടുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പലസ്‌തീനിലെ കുട്ടികൾ നടത്തിയ റാലിയിൽനിന്ന്. (Photo by Zain JAAFAR / AFP)
ഗാസയിൽ കൊല്ലപ്പെടുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പലസ്‌തീനിലെ കുട്ടികൾ നടത്തിയ റാലിയിൽനിന്ന്. (Photo by Zain JAAFAR / AFP)

പലസ്തീനിന്റെ സമാധാനത്തിനുള്ള ആഹ്വാനവുമായാണ് പല രാജ്യങ്ങളിലും ജനങ്ങൾ പുതുവത്സരാഘോഷം നടത്തിയത്.  ലഹോറിൽ മോട്ടർ ബൈക്കുകളിലും മറ്റും പലസ്തീൻ പതാകകൾ വീശി ജനങ്ങൾ  തെരുവിലിറങ്ങി. ബാഗ്ദാദിലെ തഹ്‌രീർ സ്‌ക്വയറിൽ, പലസ്തീനികൾക്കുള്ള ഐക്യദാർഢ്യം പ്രകടിപ്പിച്ച് ചെറിയ ശവക്കച്ചകളാൽ പൊതിഞ്ഞ വസ്തുക്കള്‍ കൊണ്ടു നിറഞ്ഞ ഒരു ക്രിസ്മസ് ട്രീ പ്രദർശിപ്പിച്ചു.  

തുർക്കിയില്‍ ഇസ്തംബൂളിലുള്ള യുഎസ് കോൺസുലേറ്റിലേക്ക് മാർച്ച് നടത്തി. ഇസ്രയേലിന്റെ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന അടിയന്തര ആവശ്യം ഉന്നയിക്കാൻ പുതുതായി ആരംഭിച്ച ഓൺലൈൻ ക്യാംപെയ്‌ൻ കൗണ്ട്ഡൗൺ 2 വെടിനിർത്തൽ ലക്ഷ്യമിട്ടു നിരവധി പോസ്റ്ററുകളും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. 

നിലവിലെ അവസ്ഥ

ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ തകർന്ന ഗാസയിലെ കെട്ടിടങ്ങളുടെ ദൃശ്യം. ചിത്രം: BELAL AL SABBAGH / AFP
ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ തകർന്ന ഗാസയിലെ കെട്ടിടങ്ങളുടെ ദൃശ്യം. ചിത്രം: BELAL AL SABBAGH / AFP

അതേസമയം പുതുവർഷം ഗാസയിൽ ശോകമയമാണ്. ഗാസയിലെ 40% ജനങ്ങളും പകർച്ചവ്യാധി ഭീഷണിയിലാണെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ പലസ്തീൻ അഭയാർഥി ഏജൻസി അറിയിച്ചു. മാസങ്ങളായി തുടരുന്ന ബോംബാക്രമണം മൂലം 70% വീടുകളും തകർന്നിരിക്കുകയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT