ADVERTISEMENT

അസിസ്റ്റന്റ് പ്രഫസർ നിയമനത്തിന് ഇനി സ്‌ലെറ്റ് വേണ്ട. സംസ്ഥാനത്തെ കോളജുകളിൽ അസിസ്റ്റന്റ് പ്രഫസർ നിയമനത്തിന് യുജിസി അംഗീകൃത സെറ്റും സ്‌ലെറ്റുംകൂടി അടിസ്ഥാന യോഗ്യതയായി അംഗീകരിച്ച വിവാദ ഉത്തരവ് പൊതുവിദ്യാഭ്യാസ വകുപ്പ് പിൻവലിച്ചു.

കേരളത്തിൽ നിലവിലില്ലാത്ത ഈ 2 പരീക്ഷകളിലെ വിജയം യോഗ്യതയാക്കുന്നത് സ്ഥാപിതതാൽപര്യം മുൻനിർത്തിയാണെന്നും നിലവാരത്തിൽ വെള്ളം ചേർക്കുകയാണെന്നും ആരോപണം ഉയർന്നതിനെത്തുടർന്നാണു നടപടി. 2018 ലെ യുജിസി നിയമഭേദഗതി അനുസരിച്ചായിരുന്നു സർക്കാർ ഉത്തരവിറക്കിയത്. എന്നാൽ, കേരളത്തിലെ സെറ്റ് പരീക്ഷ യുജിസി അംഗീകൃതമല്ല. ഹയർ സെക്കൻഡറി അധ്യാപക നിയമനത്തിനുള്ള യോഗ്യതാ പരീക്ഷയാണിത്. സ്‌ലെറ്റ് പരീക്ഷ ഒരു വർഷം മാത്രമാണു നടന്നിട്ടുളളത്.

നിലവിൽ മറ്റു ചില സംസ്ഥാനങ്ങളിൽ മാത്രമാണ് ഈ പരീക്ഷകൾ നടക്കുന്നത്. ഉത്തരവിന്റെ ഗുണം ലഭിക്കുന്നതും അവിടങ്ങളിൽനിന്നു പരീക്ഷ ജയിച്ച് എത്തുന്നവർക്കു മാത്രമായിരിക്കും. ഇതു വിവാദമായ പശ്ചാത്തലത്തിലാണ് ഉത്തരവു പിൻവലിച്ചത്. 

English Summary:

Assistant Professor Qualification Slet News Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com