ADVERTISEMENT

ആയില്യം നക്ഷത്രക്കാർക്ക് 1200 ചിങ്ങം മുതൽ കർക്കടകം വരെ ഓരോ മാസവും അനുഭവപ്പെടാവുന്ന ഫലങ്ങൾ.

ചിങ്ങം:പഠിച്ച വിഷയത്തോട് അനുബന്ധമായ ഉദ്യോഗം ലഭിക്കും. ആഗ്രഹിച്ച സ്ഥാനമാനങ്ങളും മുടങ്ങിക്കിടപ്പുള്ള ആനുകൂല്യങ്ങളും മുൻകാല പ്രാബല്യത്തോടുകൂടി അ നുഭവത്തിൽ വന്നുചേരും. അന്യദേശത്തു വസിക്കുന്നവർക്ക് തൊഴിൽപരമായ അനിശ്ചിതാവസ്ഥ ഒഴിഞ്ഞുമാറി ഗൃഹംവാങ്ങി താമസമാക്കുവാൻ സാധിക്കും. വ്യാപാര–വ്യവസായ– വിപണനമേഖലകളിൽ ക്രമാനുഗതമായ വളർച്ചയും സാമ്പത്തികനേട്ടവും അനുഭവപ്പെടും.

കന്നി:ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കുവാൻ തക്കവണ്ണമുള്ള സാഹചര്യവും ഉദ്യോഗമാറ്റവും ഉണ്ടാകും. കുടുംബജീവിതത്തിൽ ആഹ്ലാദ അന്തരീക്ഷം സംജാതമാകും. മാതാപിതാക്കളുടെ അനുഗ്രഹാശിസ്സുകളോടു കൂടി ചെയ്യുന്ന പ്രവർത്തനങ്ങൾ എല്ലാം ലക്ഷ്യപ്രാപ്തി നേടും. അഭയം പ്രാപിച്ചു വരുന്നവർക്ക് ആശ്രയം നൽകും. വാഹനം മാറ്റി വാങ്ങുവാനിടവരും.

തുലാം:ദീർഘകാലനിക്ഷേപമെന്ന നിലയിൽ ഭൂമി വാങ്ങുവാൻ ആലോചിക്കും. അന്യദേശത്തു വസിക്കുന്നവർക്കു മാതാപിതാക്കളെ ഒരുമിച്ചു താ മസിപ്പിക്കുവാൻ സാധിക്കും. ആഗ്രഹസാഫല്യത്താൽ ആത്മനിർവൃതിയുണ്ടാകും. മനസ്സംതൃപ്തിയോടൂ കൂടി ബന്ധുവിന് സാമ്പത്തിക സഹായം ചെയ്യുവാനിടവരും. കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾ നിർവഹിക്കുന്നതിൽ കൃതാർഥതയുണ്ടാകും.

വൃശ്ചികം:വർഷങ്ങൾക്കു ശേഷം ജന്മനാട്ടിലെ ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കുവാൻ സാധിക്കും. അർഹമായ പൂർവികസ്വത്തുക്കൾ രേഖാപരമായി ലഭിക്കും. സെമിനാറുകളിലും മറ്റും അറിവുള്ളതിനെക്കാൾ ഭംഗിയായി അവതരിപ്പിക്കുവാൻ സാധിച്ചതിൽ ആശ്ചര്യമനുഭവപ്പെടും. ചിന്തകൾക്കതീതമായി പ്രവർത്തിക്കുവാൻ അവസരമുണ്ടാകും. ശുഭാപ്തിവിശ്വാസവും കാര്യനിർവഹണശക്തിയും കൂടും.

ധനു:ചിത്രംവര, വാസ്തുവിദ്യ, ശില്പശാസ്ത്രം, കലാകായികരംഗങ്ങൾ, സാഹി ത്യരചനകൾ തുടങ്ങിയവയിൽ ഭാവനയ്ക്കനുസൃതമായി അവതരിപ്പിക്കാൻ കഴിയും. കക്ഷിരാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഉത്സാഹത്തോടുകൂടി പ്രവർത്തിക്കുമെങ്കിലും അനുഭവഫലം കുറയും. സന്താനങ്ങളുടെ ബഹുവിധ ആവശ്യങ്ങൾക്കായി അവധി എടുക്കേണ്ടിവരും. ഏറ്റെടുത്ത ദൗത്യം മനസ്സംസതൃപ്തിയോടൂ കൂടി നി ശ്ചിത സമയപരിധിക്കുള്ളിൽ പൂർത്തിയാക്കും.

മകരം:ഉദ്ദേശിച്ച സ്ഥാപനത്തിൽ ഉപരിപഠനത്തിനു ചേരുവാൻ സാധിക്കും. വഴിപാടു നേർന്ന്, കാര്യസാധ്യം കൈവന്ന്, നേർന്ന വഴിപാടുകൾ ചെയ്യുവാനിടവരും. മേലധികാരിക്കു തൃപ്തിയാകും വിധത്തിൽ പദ്ധതി സമർപ്പിക്കുവാൻ സാധിക്കും. സുതാര്യതയുള്ള സമീപനത്താൽ എതിർപ്പുകളെ അതിജീവിക്കുവാൻ സാധിക്കും. കൈവിട്ടുപോകുമെന്നു കരുതിയ വസ്തുവകകൾ തിരിച്ചുവാങ്ങുവാൻ സാധിക്കും.

കുംഭം:സന്താനഭാഗ്യമുണ്ടാകും. ശിരോ–നാഡീ രോഗപീഡകൾക്ക് ചികിത്സ വേണ്ടിവരും. സഹപ്രവർത്തകരുടെ തർക്കങ്ങൾ പരിഹരിക്കുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും. വിശ്വാസയോഗ്യമല്ലാത്ത പ്രവൃത്തികളിൽ നിന്നു നിരുപാധികം പിന്മാറും. ആതുരസേവനത്തിൽ ആത്മാർഥമായി പ്രവർത്തിക്കും. വർഷങ്ങളായി അധഃപതിച്ചു കിടക്കുന്ന പ്രവർത്തനമണ്ഡലങ്ങൾക്ക് പുനർജീവൻ നൽകുവാൻ സാധിക്കും.

മീനം:സജ്ജനസംസർഗത്താൽ നല്ല ചിന്തകൾ ഉണ്ടാകും. പ്രായോഗികവശം ചിന്തിച്ചു പ്രവർത്തിക്കുന്നതിനാൽ പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കും. അനൗദ്യോഗികമായി സാമ്പത്തിക വരുമാനമുണ്ടാകുമെങ്കിലും ചെലവിനങ്ങളിൽ കൂടുതൽ ശ്രദ്ധവേണം. ജനമദ്ധ്യത്തിൽ പരിഗണന ലഭിക്കുമെങ്കിലും കക്ഷിരാഷ്ട്രീയ മത്സരങ്ങളിൽ പരാജയപ്പെടും. പ്രത്യേക പാഠ്യപദ്ധതിയിൽ ചേരുവാൻ പ്രതീക്ഷിച്ചതിലുപരി പണച്ചെലവ് അനുഭവപ്പെടും.

മേടം:അശ്രദ്ധ കൊണ്ട് അബദ്ധം വന്നുചേരുമെങ്കിലും അന്യരെ കുറ്റം പറയുന്നത് ഒഴിവാക്കണം. ആശയങ്ങൾ വ്യത്യസ്തമായതിനാൽ സംയുക്ത സംരംഭങ്ങളിൽ നിന്നു പിന്മാറും. പൊതുവേ സുഖദുഃഖമിശ്രമായ ഫലങ്ങളാണ് ഈ വർഷം അനുഭവപ്പെടുക. പരീക്ഷകളിൽ അറിവുള്ള കാര്യങ്ങളാണെങ്കിലും ചിലതു മറന്നു പോകും. വീഴ്ചകൾ ഉണ്ടാകാതെയും ഭക്ഷ്യവിഷബാധയേൽക്കാതെയും സൂക്ഷിക്കണം.

ഇടവം:പുതിയ കർമപദ്ധതികൾ ഏറ്റെടുക്കേണ്ടിവരുമെങ്കിലും സാമ്പത്തിക ചുമതലയിൽ നിന്നു പിന്മാറുകയാണു നല്ലത്. വൈജ്ഞാനികരംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് പുതിയ ആശയങ്ങൾ പ്രാവർത്തികമാക്കുവാൻ സാധിക്കും. ഉദ്യോഗത്തിൽ നേട്ടമില്ലാത്തതിനാൽ ഉപരിപഠനത്തിനു ചേരും. വിമർശനങ്ങളെ അതിജീവിക്കുവാൻ സാധിക്കും. ഉദ്യോഗമന്വേഷിച്ചുള്ള വിദേശയാത്ര വിഫലമാകും.

മിഥുനം:പുതിയ സംരംഭങ്ങൾക്ക് ഈ വർഷം പണം മുടക്കുന്നത് അഭികാമ്യമല്ല. മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങൾ ഈശ്വരരാരാധനകളാൽ സാധിക്കും. സഹായാഭ്യർഥന നിരസിച്ചതിനാൽ സ്വജനശത്രുത കൂടും. പുതിയ ആശയങ്ങൾ പലതും വന്നുചേരുമെങ്കിലും വിദഗ്ധനിർദേശം സ്വികരിക്കുകയാവും നല്ലത്. സൌമ്യസമീപനത്താൽ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കപ്പെടും.

കർക്കടകം:തൊഴിൽമേഖലകളിൽ സമ്മർദങ്ങളും പ്രതികൂലസാഹചര്യങ്ങളും വന്നുചേരും. പ്രണയബന്ധം സഫലമാകും. സഹപാഠികളെ കാണുവാനും ഗതകാലസ്മരണകൾ പങ്കുവയ്ക്കാനും അവസരമുണ്ടാകും. മാസത്തിലൊരിക്കൽ വന്നുപോകുവാൻ തക്കവണ്ണം ദൂരത്തേക്ക് ഉദ്യോഗമാറ്റമുണ്ടാകും. സന്താനങ്ങളുടെ വിദ്യാഭ്യാസകാര്യങ്ങളിൽ ആശങ്ക തോന്നും. ആരോഗ്യസംരക്ഷണത്തിന് ആയുർവേദ ചികിത്സയ്ക്കു തയാറാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com