ADVERTISEMENT

ബോളിവുഡ് താരം ബിപാഷ ബസുവിന്റെ മകൾ ദേവിയ്ക്ക് പതിനൊന്നു മാസം പൂർത്തിയായത് കഴിഞ്ഞ ദിവസമാണ്. ഓരോ മാസവും മകൾ ജനിച്ച ദിവസം ആഘോഷമാക്കാറുണ്ട് ബിപാഷയും ഭർത്താവും. കൂടെ മകളുടെ ചിത്രവും ആരാധകർക്കായി പങ്കുവെയ്ക്കും. കഴിഞ്ഞ നവംബറിലാണ് ബിപാഷയ്ക്കും കരൺ സിങ് ഗ്രോവറിനും മകൾ ജനിച്ചത്. ദേവിയ്ക്കൊപ്പമുള്ള സുന്ദരമായ നിമിഷങ്ങളെല്ലാം സമൂഹ മാധ്യമങ്ങളിൽ പങ്കുവെയ്ക്കുന്നതിൽ ഒട്ടും മടിക്കാത്ത താരമാണ് ബിപാഷ. മകൾക്കു പതിനൊന്നു മാസം പൂർത്തിയായ ദിവസം താരം പങ്കുവെച്ചത് അതിമനോഹരമായ ഒരു ചിത്രമാണ്. ദേവിയ്ക്ക് ഏറ്റവുമിഷ്ടമുള്ള ആംഗ്യം ഇതാണെന്നു വെളിപ്പെടുത്തുകൊണ്ടാണ് ബിപാഷ ചിത്രം പങ്കിട്ടത്.

ചിത്രത്തിൽ അമ്മയുടെ കൈയിലിരിക്കുന്ന ദേവിയെ കാണാവുന്നതാണ്. താരവും മകളും ഒരേ പോലുള്ള ആംഗ്യങ്ങളോടെയാണ് ചിത്രത്തിലുള്ളത്. ഇരുവരും ഒരു കൈ തലയിൽ വെച്ചിരിക്കുന്നത് കാണാം. മകൾക്കു പിതാവിൽ നിന്നും ലഭിച്ചതാണ് ഈ ചേഷ്ടയെന്നു ചിത്രത്തിന് താഴെയുള്ള കുറിപ്പിൽ ബിപാഷ സൂചിപ്പിച്ചിട്ടുണ്ട്.  ''ഓ മൈ ഗോഡ്...''ഈ ദിവസങ്ങളിൽ ദേവിയ്ക്ക് ഏറെ ഇഷ്ടപ്പെട്ടതു ഈ ചേഷ്ടയാണെന്നും പപ്പയിൽ നിന്നുമാണ് അവളിതു പഠിച്ചതെന്നും കുറിച്ചിട്ടുണ്ട്. അതിനൊപ്പം ദൈവമേ...സമയം എത്രപെട്ടന്നാണ്‌ കടന്നു പോകുന്നതെന്നും ദേവിയ്ക്ക് പതിനൊന്നു മാസം പൂർത്തിയായെന്നും അവൾ സന്തോഷത്തോടെയും സ്നേഹത്തോടെയും ബുദ്ധിമതിയുമായി വളരുകയാണെന്നും ഈ സന്തോഷത്തിനു നന്ദി, ദുർഗ എന്നും അർഥമാക്കുന്ന വരികളാണ് ബിപാഷ ചിത്രത്തിന് താഴെ കുറിച്ചിരിക്കുന്നത്.

ബിപാഷ പങ്കുവെച്ച ചിത്രത്തിന് താഴെ കരൺ സിങ് ഗ്രോവറും വിശദീകരണവുമായി എത്തിയിട്ടുണ്ട്. ഇത്തരത്തിൽ ചെയ്യാൻ താൻ അവളെ പഠിപ്പിച്ചിട്ടില്ലെന്നും താൻ ചെയ്യുന്നത് കണ്ടു അവൾ സ്വയം പഠിച്ചതാണിതെന്നുമാണ് കരൺ കുറിച്ചിരിക്കുന്നത്. ആരാധകരും സുഹൃത്തുക്കളുമൊക്കെ സൊ ക്യൂട്ട് എന്നും വളരെ മനോഹരമായിരിക്കുന്നു, എല്ലായ്‌പ്പോഴും അനുഗ്രഹീതരായിരിക്കൂ, എന്നുമൊക്കെ കമെന്റുകൾ കുറിച്ചിട്ടുണ്ട്. 2016 ഏപ്രിലിൽ ആയിരുന്നു ബിപാഷ ബസുവിന്റെയും കരൺ സിങ് ഗ്രോവറിന്റെയും വിവാഹം. 2022 നവംബർ 12 നാണ് ഇരുവർക്കും മിഷ്‌ടി എന്ന ഓമനപ്പേരിട്ടു വിളിക്കുന്ന ദേവി പിറന്നത്.

English Summary:

Bipasha Basu Shares precious moment as daughter Devi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com