ADVERTISEMENT

ചെങ്ങന്നൂർ ∙ അനധികൃത നിലം നികത്തൽ, മണ്ണെടുപ്പ്, ചെളിയെടുപ്പ് എന്നിവ തടയുന്നതിനായി ചെങ്ങന്നൂർ റവന്യു ഡിവിഷൻ ഓഫിസിൽ തഹസിൽദാർ(എൽ.ആർ) മാരുടെയും വില്ലേജിന്റെ ചാർജുളള ഡപ്യൂട്ടി തഹസിൽദാർമാരുടെയും സംയുക്തയോഗം ചേർന്നു.ചെങ്ങന്നൂർ താലൂക്കിൽ തിരഞ്ഞെടുപ്പ് കാലത്തെ തിരക്കിന്റെ മറവിൽ നടത്തിയ 11 അനധികൃത നികത്തലുകൾക്കെതിരെ നടപടികൾ സ്വീകരിച്ചു.

6 കേസുകൾ വകുപ്പ് 13 പ്രകാരം പൂർവസ്ഥിതിയിലാക്കുന്നതിനായി നടപടി സ്വീകരിക്കാൻ കലക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചു. മാവേലിക്കര താലൂക്കിൽ 5 വില്ലേജുകളിലായി നടന്ന 7 അനധികൃത നികത്തലുകൾ പൂർവസ്ഥിതിയിലാക്കുന്നതിനായി ഉത്തരവിനായി കലക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. കാർത്തികപ്പള്ളി താലൂക്കിൽ 8 വില്ലേജുകളിലായി 14 അനധികൃത നികത്തലുകൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു.

മുളക്കുഴ കേന്ദ്രീകരിച്ചുള്ള അനധികൃത മണ്ണെടുപ്പ് തടയുന്നതിന് റവന്യു, പൊലീസ് സംയുക്ത പരിശോധനയും രാത്രികാല പട്രോളിങ്ങും ആരംഭിക്കുന്നതിന് സ്പെഷൽ ടീം രൂപീകരിച്ചു.അനധികൃത നിലം നികത്ത് /മണ്ണെടുപ്പ് തടയുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന താലൂക്ക് തല കൺട്രോൾ റൂമുകൾ ആരംഭിച്ചു. തഹസിൽദാർ എൽ.ആർ ചെങ്ങന്നൂർ 8547611801, തഹസിൽദാർ എൽ.ആർ, കാർത്തികപ്പള്ളി 8547611601 മാവേലിക്കര 8547611701.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com