ADVERTISEMENT

കൊച്ചി ∙ കൊച്ചി വാട്ടർമെട്രോയ്ക്ക് ഒരു ബോട്ട് കൂടി കൊച്ചിൻ ഷിപ്‌യാഡ് കൈമാറി. ഇതോടെ വാട്ടർമെട്രോയുടെ ബോട്ടുകളുടെ എണ്ണം 15 ആയി. മൊത്തം 23 ബോട്ടുകളുടെ നിർമാണ ചുമതലയാണു കൊച്ചിൻ ഷിപ്‌യാഡിനു നൽകിയിട്ടുള്ളത്. ഇതിൽ 6 ബോട്ടുകൾ ഒക്ടോബറിൽ ലഭ്യമാകും. ശേഷിക്കുന്ന 2 ബോട്ടുകൾ അടുത്തവർഷമാകും കൈമാറുക.10 ടെർമിനലുകളെ ബന്ധിപ്പിച്ചാണു നിലവിൽ വാട്ടർ മെട്രോ സർവീസ് നടത്തുന്നത്. വില്ലിങ്ഡൻ ഐലൻഡ്, കുമ്പളം എന്നിവിടങ്ങളിലെ ടെർമിനലുകൾ 2 മാസത്തിനകം പ്രവർത്തന സജ്ജമാകും.

പരിസ്ഥിതി സൗഹൃദമായ ഹൈബ്രിഡ് ഇലക്ട്രിക് ബോട്ടാണു വാട്ടർമെട്രോ സർവീസിനു വേണ്ടി പ്രയോജനപ്പെടുത്തുന്നത്.ബോട്ടുകളുടെ എണ്ണം 15 ആയി ഉയർന്നതോടെ നിലവിലെ റൂട്ടുകളിൽ ആവശ്യമെങ്കിൽ സർവീസുകളുടെ എണ്ണം കൂട്ടാൻ വാട്ടർ മെട്രോയ്ക്കു കഴിയും. 2 പുതിയ ടെർമിനലുകൾ സജ്ജമാകുകയും 6 പുതിയ ബോട്ടുകൾ കൂടി ലഭ്യമാകുകയും ചെയ്യുന്നതോടെ വർഷാവസാനത്തോടെ കൂടുതൽ മേഖലകളിലേക്കു വാട്ടർ മെട്രോ സർവീസ് ആരംഭിക്കാൻ കഴിയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com