ADVERTISEMENT

കുണ്ടന്നൂർ ∙ ദേശീയ പാത 966ബി കുണ്ടന്നൂർ ജംക്‌ഷൻ മുതൽ സിഫ്റ്റ് ജംക്‌ഷൻ വരെ നടക്കുന്ന അറ്റകുറ്റപ്പണിയുടെ ഭാഗമായി 15 മുതൽ ഒരു മാസം കുണ്ടന്നൂർ– തേവര പാലം, അലക്സാണ്ടർ പറമ്പിത്തറ പാലങ്ങൾ അടച്ചിടുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു. യാത്രികരുടെ ഏറെ നാളത്തെ മുറവിളിക്കും പ്രതിഷേധങ്ങൾക്കുമാണ് ഇതോടെ പരിഹാരമാകുന്നത്. സ്റ്റോൺ മാസ്റ്റിക് അസാൾട്ട് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ടാർ ചെയ്യുന്നത്. പാലത്തിലെ ശോച്യാവസ്ഥയിലായ ടാറിങ് മിൽ ചെയ്തു പൂർണമായി നീക്കിയതിനു ശേഷമാകും പുതിയ ടാറിങ്ങെന്നു ദേശീയ പാത അധികൃതർ പറഞ്ഞു. നവംബർ 15നു പാലം തുറന്നു കൊടുക്കാനാകുമെന്നാണു പ്രതീക്ഷ.

∙ 5നു പുലർച്ചെ മുതൽ തേവര-കുണ്ടന്നൂർ, അലക്സാണ്ടർ പറമ്പിത്തറ പാലങ്ങളിലൂടെ ഇരുചക്രം ഉൾപ്പെടെ ഒരു വാഹനത്തെയും കടത്തിവിടില്ല.
∙പശ്ചിമകൊച്ചി ഭാഗത്തു നിന്നു കുണ്ടന്നൂർ ഭാഗത്തേക്കുള്ള ഹെവി വാഹനങ്ങൾ ഒഴികെയുള്ളവ വിക്രാന്ത് പാലം (വെണ്ടുരുത്തിപ്പാലം) വഴി എംജി റോഡ് – പള്ളിമുക്ക്– സഹോദരൻ അയ്യപ്പൻ റോ‍ഡ്– വൈറ്റില വഴി പോകണം. ഹെവി വാഹനങ്ങൾ രാത്രി 9 മുതൽ പുലർച്ചെ 6 വരെ മാത്രം ഇതേ മാർഗത്തിലൂടെ പോകണം.
∙ഇടക്കൊച്ചി ഭാഗത്തു നിന്നു കണ്ണങ്ങാട്ട് പാലം വഴി കുണ്ടന്നൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ കണ്ണങ്ങാട്ട് പാലം വഴി എൻഎച്ച് 966യിൽ ഇടതു ഭാഗത്തേക്കു തിരിഞ്ഞ് ബി.ഒ.ടി ഈസ്റ്റ് ജംക്‌ഷൻ – വാത്തുരുത്തി ലെവൽ ക്രോസ് - വിക്രാന്ത് പാലം(വെണ്ടുരുത്തിപ്പാലം) – എംജി റോഡ്– പള്ളിമുക്ക് – സഹോദരൻ അയ്യപ്പൻ റോഡ്– വൈറ്റില വഴി പോകണം.

∙ തൃപ്പൂണിത്തുറ കുണ്ടന്നൂർ വില്ലിങ്‌ഡൻ ദ്വീപ്, പശ്ചിമകൊച്ചി ഭാഗങ്ങളിലേക്ക് പോകേണ്ട ഹെവി വാഹനങ്ങൾ ഒഴികെയുള്ള വാഹനങ്ങൾ വൈറ്റില ജംക്‌ഷൻ – സഹോദരൻ അയ്യപ്പൻ റോഡ് - എം.ജി റോഡ് വഴി പോകണം. ഹെവി വാഹനങ്ങൾ രാത്രി 9 മുതൽ പുലർച്ചെ 6 വരെ മാത്രം ഇതേ മാർഗത്തിലൂടെ പോകണം.
∙കുമ്പളം ഭാഗത്തു നിന്നു കുണ്ടന്നൂർ വഴി വില്ലിങ്‌ഡൻ  ദ്വീപ്, പശ്ചിമകൊച്ചി ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾ അരൂർ– ഇടക്കൊച്ചി പാലം വഴിയോ വൈറ്റില ജംക്‌ഷൻ വഴിയോ പോകണം.

English Summary:

Responding to public demand, the Kundannoor-Thevara and Alexander Parambithara bridges in Kochi will undergo crucial maintenance from the 15th, closing for a month. The project includes laying new tar using the durable Stone Mastic Asphalt technology, promising a smoother commute upon completion by November 15th.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com