ADVERTISEMENT

തൊടുപുഴ ∙ വർഷം മുഴുവനും ഉപ്പേരിക്ക് ആരാധകരുണ്ടെങ്കിലും വിപണി തിളയ്ക്കുന്നത് ഓണക്കാലത്താണ്. ഓണത്തിന്റെ രുചി വൈവിധ്യങ്ങളിൽ മുൻപന്തിയിലാണ് വെളിച്ചെണ്ണയിൽ വറുത്തു കോരുന്ന ഉപ്പേരിയുടെ സ്ഥാനം. വീടുകളിൽ ഉപ്പേരി വറുക്കുന്നത് ഓണക്കാലത്തിന്റെ ആദ്യ തയാറെടുപ്പുകളിലൊന്നാണ്. ഓണമെത്തുന്നത് വിളിച്ചു പറയുന്നത് ഉപ്പേരിയുടെ ഗന്ധം കൂടിയാണ്. ഓണത്തിനു ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ബേക്കറികളിലും മറ്റും ഉപ്പേരി കൂടുതലായി ഇടം പിടിച്ചുകഴിഞ്ഞു. 

വെളിച്ചെണ്ണയിൽ തയാറാക്കുന്ന ഏത്തയ്ക്കാ ഉപ്പേരിക്ക് (ചിപ്സ്) കിലോഗ്രാമിന് 400 – 420 രൂപ നിരക്കിലാണ് പല കടകളിലും വിൽപന. 200 ഗ്രാം പാക്കറ്റിനു 90 രൂപ വരെയാണ് വില. വെളിച്ചെണ്ണയ്ക്കു പകരം മറ്റ് എണ്ണകൾ ഉപയോഗിക്കുമ്പോൾ വില കുറയും; രുചിയും. ഓണക്കാലം ലക്ഷ്യമിട്ട് ജില്ലയിലെ വിപണികളിലേക്കു വൻതോതിൽ വാഴക്കുലകൾ എത്തുന്നുണ്ട്. ഏത്തക്കായയ്ക്കു കിലോയ്ക്ക് 36 – 40 രൂപയാണ് മൊത്തവില. നേന്ത്രക്കായ വില കാര്യമായി കുറഞ്ഞെങ്കിലും ഉപ്പേരി വില കൈ പൊള്ളിക്കും. എങ്കിലും, ഓണത്തോടടുത്ത ദിവസങ്ങളിൽ കച്ചവടം പൊടിപൊടിക്കുമെന്നുറപ്പ്. പ്രത്യേകിച്ചും, തിരുവോണത്തിനു മുൻപുള്ള 4 ദിവസം. ഓണക്കാലത്തു ഗൾഫിലും മറ്റു സംസ്ഥാനങ്ങളിലുമുള്ള മലയാളികളാണു പ്രധാന ‘മറുനാടൻ’ ഉപഭോക്താക്കൾ. ഓണമടുത്തതോടെ ശർക്കരവരട്ടിക്കും ആവശ്യക്കാരേറെയാണ്. കിലോഗ്രാമിനു 380 – 400 രൂപയാണ് വില.

English Summary:

As Onam nears, the aroma of banana chips fills the air in Thodupuzha. The demand for this traditional snack skyrockets, impacting local markets and banana prices. Coconut oil fried chips remain a favorite, while jaggery chips also see increased sales.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com