ADVERTISEMENT

ചെറുപുഴ∙ കോടികൾ മുടക്കി നവീകരിച്ച മലയോര മേഖലയിലെ മരാമത്ത് റോഡുകൾ തകർച്ചാ ഭീഷണിയിൽ. ക്വാറികളിൽ നിന്ന് അമിതഭാരവും കയറ്റി ടോറസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ തലങ്ങും വിലങ്ങും ഓടുന്നതാണു റോഡുകളുടെ തകർച്ചയ്ക്ക് കാരണം. ജോസ്ഗിരി-രാജഗിരി -ചെറുപുഴ, ജോസ്ഗിരി -താബോർ തുടങ്ങിയ മലയോര മേഖലയിലെ പ്രധാന റോഡുകളാണു തകർച്ചാഭീഷണിയിലായത്. 

നിയമം ലംഘിച്ചാണു മലയോര റോഡിലൂടെ വലിയ വാഹനങ്ങൾ ഓടുന്നതെങ്കിലും നിയമലംഘനം നടത്തുന്നവരുടെ പേരിൽ നടപടി എടുക്കാൻ അധികൃതർ തയാറാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. അമിതഭാരവുമായി ടോറസുകൾ ചെറുപുഴ, പെരിങ്ങോം പൊലീസ് സ്റ്റേഷനു മുന്നിലൂടെയാണു കടന്നുപോകുന്നത്.

എന്നാൽ ഇത് കണ്ടില്ലെന്നു നടിക്കുകയാണ് അധികൃതർ ചെയ്യുന്നത്. സ്കൂൾ സമയത്തു പോലും ലോറികൾ അമിതഭാരവുമായി  പോകുന്നത് പതിവു സംഭവമായി മാറിയിരിക്കുകയാണ്. എന്നാൽ ഇതിനെതിരെ ചെറുവിരൽ അനക്കാൻ പോലും അധികൃതർ തയാറാകുന്നല്ലെന്നു നാട്ടുകാർ പറയുന്നു. ഇതിൽ പ്രതിഷേധിച്ചു കഴിഞ്ഞ ദിവസം നാട്ടുകാരുടെ നേതൃത്വത്തിൽ ജോസ്ഗിരിയിൽ ലോറികൾ തടഞ്ഞിരുന്നു. അമിതഭാരവുമായി പോകുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ അധികൃതർ തയാറാകണമെന്നാണു നാട്ടുകാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com