ADVERTISEMENT

കുന്നിക്കോട്∙ കാത്തിരിപ്പു കേന്ദ്രമില്ല, ടൗണിലെത്തുന്ന യാത്രക്കാർ മഴയും വെയിലുമേറ്റ് ദുരിതത്തിൽ. പത്തനാപുരം, പുനലൂർ എന്നിവടങ്ങളിലേക്ക് പോകുന്ന യാത്രക്കാർ നിൽക്കുന്ന ഭാഗത്താണ് കാത്തിരിപ്പു കേന്ദ്രമില്ലാത്തത്. ഇവിടെ കാത്തിരിപ്പു കേന്ദ്രം നിർമിക്കുമെന്ന് പഞ്ചായത്തും മന്ത്രിയും ഉൾപ്പെടെ വാക്ക് നൽകിയിരുന്നു.നാല് വർഷം മുൻപ് പഞ്ചായത്ത് ഭരണ സമിതി ഇതിനായി പണവും വകയിരുത്തി. എന്നാൽ പിന്നീട് രാഷ്ട്രീയ സമ്മർദ്ദത്തിൽ കാത്തിരിപ്പ് കേന്ദ്രം പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. 

പുനലൂർ, പത്തനാപുരം, കൊട്ടാരക്കര ഡിപ്പോകളിൽ നിന്നും 15 മിനിട്ട് ഇടവിട്ട് ചെയിൻ സർവീസും, കൊല്ലം, തെങ്കാശി ഡിപ്പോകളിൽ നിന്നും ഫാസ്റ്റ് പാസഞ്ചർ ബസുകൾ അരമണിക്കൂർ വീതവും സർവീസ് നടത്തുന്ന പാതയാണിത്.മിനിട്ടുകളുടെ ഇടവേളകളിൽ കടന്നു പോകുന്ന ബസുകൾക്കായി നൂറുകണക്കിനാളുകളാണ് കാത്തു നിൽക്കുക. വിദ്യാർഥികളും, സ്ത്രീകളും ഉൾപ്പെടെ ദുരിതം അനുഭവിക്കുന്നു. കാത്തിരിപ്പു കേന്ദ്രം നിർമിക്കണമെന്നാവശ്യവുമായി പ്രതിഷേധത്തിനു തയാറെടുക്കുകയാണ് നാട്ടുകാർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com