ADVERTISEMENT

കോട്ടയം ∙ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ ഉത്തരവ് അവഗണിച്ച് നഗരസഭയും പൊലീസും. നൽകിയ ഉറപ്പും ഉത്തരവുകളും പാലിക്കാൻ ഒരു ദിവസത്തെ സാവകാശം തേടിയിരിക്കുകയാണ് നിലവിൽ നഗരസഭ. തിരുനക്കര പഴയ സ്റ്റാൻഡ് വഴി ബസുകൾ ഇന്നലെ മുതൽ സർവീസുകൾ പുനരാരംഭിക്കുമെന്ന് നഗരസഭയും ട്രാഫിക് പൊലീസും കലക്ടറുടെ ഓഫിസും ചേർന്ന് ലീഗൽ സർവീസ് അതോറിറ്റിക്കു നൽകിയ ഉറപ്പ് പൂർണതോതിൽ പാലിക്കപ്പെട്ടില്ല.

തിങ്കളാഴ്ച ചേർന്ന ഹിയറിങ്ങിൽ നഗരസഭയും പൊലീസും ബസ് ബേ ആരംഭിക്കുന്നതിന് തടസ്സമില്ലെന്ന് ചൂണ്ടിക്കാണിച്ചുള്ള സമ്മതപത്രം ട്രാഫിക് റെഗുലേറ്ററി കൺവീനർ കൂടിയായ കലക്ടർക്ക് നൽകിയിരുന്നു.പോസ്റ്റ് ഓഫിസ് പരിസരത്ത് തയാറാക്കിയിരുന്ന താൽക്കാലിക ബസ് സ്റ്റോപ്പുകൾ അവസാനിപ്പിച്ച് പഴയ മാതൃകയിൽ 2 ബസ് ബേകൾ താൽക്കാലികമായി നിർമിക്കുമെന്നും ട്രാഫിക് പൊലീസും നഗരസഭയും അറിയിച്ചിരുന്നു.

ബസ് ബേ ആരംഭിച്ചതിന്റെ റിപ്പോർട്ടും ബസ് സ്റ്റാൻഡ് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകളും ഇന്നലെ രാവിലെ ഹാജരാക്കണമെന്നും ഡിഎസ്എൽഎ സെക്രട്ടറി ജി.പ്രവീൺ കുമാർ നിർദേശിച്ചിരുന്നു കൂടാതെ ബസ് കാത്തിരിപ്പ് കേന്ദ്രം നഗരസഭ നേരിട്ടോ സ്പോൺസർമാർ മുഖേനയോ ഉടൻ നിർമിക്കണമെന്ന ഉത്തരവും ഇറക്കിയിരുന്നു.

എന്നാൽ ഇതു സംബന്ധിച്ച് സ്വകാര്യ ബസ് ഓപ്പറേറ്റർമാർക്ക് ഒരു നിർദേശവും നൽകിയിരുന്നില്ല. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർ നിർദേശങ്ങൾ ഒന്നും നൽകിയില്ല. യാത്രക്കാർ പഴയതുപോലെ പോസ്റ്റ് ഓഫിസ് പരിസരത്തെ താൽക്കാലിക സ്റ്റോപ്പുകളിൽ നിലയുറപ്പിച്ചതോടെ കാര്യങ്ങൾ എല്ലാം പഴയപടി ആയി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com