ADVERTISEMENT

പള്ളിക്കത്തോട് ∙ യുവാവിനെ വീട്ടിൽ വിളിച്ചുവരുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കുമളി കൊല്ലംപട്ടട പെരിയാർ ആശുപത്രി ഭാഗത്ത് പുത്തൻപുരയിൽ വീട്ടിൽ അനീഷ് വിശ്വനെ (40) പള്ളിക്കത്തോട് പൊലീസ് അറസ്റ്റ് ചെയ്തു. ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതി അവിടെവച്ചു പരിചയപ്പെട്ട് സൗഹൃദത്തിലായ വെള്ളാവൂർ സ്വദേശിയായ യുവാവിനെ 7ന് രാത്രി 9.30ന് വീട്ടിലേക്കു വിളിച്ചുവരുത്തുകയും കയ്യിൽ കരുതിയിരുന്ന വാക്കത്തി ഉപയോഗിച്ച് തലയിൽ വെട്ടുകയുമായിരുന്നു. തുടർന്ന് കത്തിയെടുത്ത് വീശുകയും വിറക് കമ്പ് കൊണ്ട് അടിക്കുകയും ചെയ്തു. 

ആക്രമണത്തിൽ യുവാവിന്റെ കഴുത്തിനും തലയ്ക്കും സാരമായി പരുക്കേറ്റിരുന്നു. സുഹൃത്തുക്കളായിരുന്ന ഇരുവരും തമ്മിലുണ്ടായിരുന്ന വ്യക്തിപരമായ പ്രശ്നങ്ങളാണ് ആക്രമണത്തിൽ കലാശിച്ചത്. പരാതിയെ തുടർന്ന് പള്ളിക്കത്തോട് സ്റ്റേഷൻ എസ്എച്ച്ഒ കെ.പി.ടോംസൺ, എസ്ഐ പി.എൻ.ഷാജി, എഎസ്ഐമാരായ ജയചന്ദ്രൻ, ജയരാജ്, ഗോപൻ, സിപിഒമാരായ അനീഷ്, ഷെമീർ, രാഹുൽ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാൾക്കെതിരെ പള്ളിക്കത്തോട് സ്റ്റേഷനിൽ ക്രിമിനൽ കേസുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com