ADVERTISEMENT

കോട്ടയം ∙ തിരുവോണത്തിന്റെ വരവ് അറിയിച്ച് അക്ഷരനഗരിയിൽ അത്തച്ചമയഘോഷയാത്ര മുൻപ് നടന്നിരുന്നു. 2011 മുതൽ 2017 വരെ മുടക്കമില്ലാതെ ഘോഷയാത്ര നടന്നു. 2018ൽ പ്രളയക്കെടുതി മൂലം ഒഴിവാക്കി. 2019ൽ വീണ്ടും ഘോഷയാത്ര നഗരത്തെ വർണാഭമാക്കിയെങ്കിലും പിറ്റേ വർഷം കോവിഡ് കാരണം വേണ്ടെന്നു വയ്ക്കുകയായിരുന്നു.  തുടർന്നുള്ള വർഷങ്ങളിൽ അത്തം ആഘോഷം നിലച്ചു. മന്നം സാംസ്കാരിക സമിതിയാണ് നേതൃത്വം നൽകിയിരുന്നത്. കളരിപ്പയറ്റ്, തിരുവാതിര, കഥകളി, പുലികളി, അർജുനനൃത്തം, തെയ്യം, പടയണി തുടങ്ങിയ കലാരൂപങ്ങൾ കാഴ്ചക്കാർക്കു കൗതുകമായതിനു പുറമേ, തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയിൽ പങ്കെടുത്ത വിവിധ കലാകാരന്മാർ വൈകിട്ടോടെ കോട്ടയത്തും അണി ചേർന്നത് ഉത്സവ പ്രതീതി ജനിപ്പിച്ചിരുന്നു.

ഹൈഡ്രോളിക് ലോറി ഫ്ലോട്ടുകൾക്കു പുറമേ, ഗുരുവായൂർ സൗപർണികയും ചേർത്തല ജഗന്നാഥ കലാക്ഷേത്രവുമാണ് നിശ്ചലദൃശ്യങ്ങൾ ഒരുക്കിയിരുന്നത്. ഏകദേശം 60 കലാരൂപങ്ങളും ആയിരത്തോളം കലാകാരൻമാരുമാണ് ഓരോ വർഷവും പങ്കെടുത്തിരുന്നതെന്നു സംഘാടക സമിതി ജനറൽ കോ ഓർഡിനേറ്ററായിരുന്ന ടി.സി. ഗണേഷ് ഓർമിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com