ADVERTISEMENT

കോട്ടയം ∙ ഒട്ടേറെ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട രണ്ട് യുവാക്കളെ കാപ്പ നിയമപ്രകാരം ജില്ലയിൽ നിന്നു ഒരുവർഷത്തേക്കു പുറത്താക്കി. വൈക്കം വെള്ളൂർ വടകര കടവത്തുകുഴിയിൽ അജയ് സജികുമാർ (25), ആർപ്പൂക്കര വില്ലുന്നി ഭാഗത്ത് തോപ്പിൽ ഹരിക്കുട്ടൻ (24) എന്നിവരെയാണ് നാടുകടത്തിയത്. ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. 

അജയ് സജികുമാറിന് തലയോലപ്പറമ്പ്, കടുത്തുരുത്തി എക്സൈസ് സ്റ്റേഷനുകളിൽ അടിപിടി, കൊലപാതക ശ്രമം, കഞ്ചാവ് കൈവശം വയ്ക്കുക തുടങ്ങിയ ക്രിമിനൽ കേസുകളും, ഹരിക്കുട്ടന് ഗാന്ധിനഗർ, അയർക്കുന്നം, ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷനുകളിൽ അടിപിടി, കൊലപാതകശ്രമം, ഭവനഭേദനം, സർക്കാർ ഉദ്യോഗസ്ഥരെ ആക്രമിക്കൽ, കഞ്ചാവ് വിൽപന തുടങ്ങിയ ക്രിമിനൽ കേസുകളും നിലവിലുണ്ട്.

English Summary:

In a move to curb crime, Kottayam authorities invoked KAAPA to expel two repeat offenders, Ajay Sajikumar and Harikkuttan Thoppil, from the district for one year. Both men have a history of violent offenses and drug-related charges.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com