ADVERTISEMENT

ഉള്ളിയേരി∙ നളന്ദ ആശുപത്രിക്കു സമീപം വരയാലിൽ ഹൈദറിന്റെ വീട്ടുമുറ്റത്ത് കഴിഞ്ഞ ദിവസം രാത്രി കടുവയെ കണ്ടെന്ന വാർത്ത ആശങ്ക പരത്തി. പുലിയും കടുവയും ഉണ്ടെന്ന് പ്രചരിച്ച അത്തോളിയിലെ കൂമുള്ളി, വേളൂർ പ്രദേശത്ത് നിന്ന് 5 കിലോ മീറ്റർ അകലെയാണ് ഉള്ളിയേരി ടൗൺ പരിസരം. പേരാമ്പ്ര റോഡിൽ നളന്ദ ആശുപത്രിക്കു സമീപത്തെ വീട്ടിലാണ് കടുവയുടെ സാന്നിധ്യം ഉണ്ടെന്ന് വാട്സാപ് വഴി പ്രചരിച്ചത്. 

വരയാലിൽ വീടിന്റെ പിറകിൽ കടുവയെന്നു തോന്നിക്കുന്ന ജീവിയുടെ സിസി ടിവി ദൃശ്യം പുറത്തു വന്നതോടെ ജനം ആശങ്കയിലായി.       അത്തോളി പൊലീസും താമരശ്ശേരി ഫോറസ്റ്റ് ഉദ്യോഗസ്ഥരും എത്തി പരിശോധന നടത്തി. എന്നാൽ  ദൃശ്യത്തിൽ കണ്ടത് കാട്ടുപൂച്ചയാണെന്ന് താമരശ്ശേരി ആർആർടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ.ഷാജീവ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com