ADVERTISEMENT

നെയ്യാറ്റിൻകര ∙ കുത്തിവയ്പിനെ തുടർന്നു ഗർഭിണി ബോധരഹിതയായതിനെത്തുടർന്ന്, ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കൾ ആശുപത്രിയുടെ ചില്ല് തകർത്തു. സംഭവത്തിൽ കണ്ടാൽ അറിയാവുന്നവരെ പ്രതിയാക്കി പൂവാർ പൊലീസ് കേസെടുത്തു. 

പഴയകട റോയൽ മെഡിസിറ്റി ആശുപത്രിയിൽ കഴിഞ്ഞ ദിവസം രാത്രി ആണ് സംഭവം. വ്ലാത്താങ്കര സ്വദേശിയും 8 മാസം ഗർഭിണിയുമായ യുവതി, ഇൻസുലിൻ കുത്തിവയ്ക്കാൻ എത്തിയതാണ് തുടക്കം. ‌ഇവരെ നേരത്തെ എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെന്നും  വീടിനു സമീപത്തെ ആശുപത്രിയിൽ എത്തി ദിവസവും 5 നേരം ഇൻസുലിൻ കുത്തി വയ്ക്കണമെന്നു ഡിസ്ചാർജ് ചെയ്യുന്ന വേളയിൽ നിർദേശിക്കുകയും ചെയ്തിരുന്നു.

ഇതനുസരിച്ച് എത്തിയ യുവതിക്ക് ഒന്നിനു പകരം 2 ഡോസ് കുത്തിവയ്പ് എടുത്തുവെന്നും ഇതോടെ കുഴഞ്ഞു വീണുവെന്നും ആരോപിച്ചാണ് സംഘർഷമുണ്ടായത്. സംഭവത്തെ തുടർന്ന് വീണ്ടും എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി സുഖം പ്രാപിച്ചു വരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com