ADVERTISEMENT

തിരുവനന്തപുരം∙ ബെംഗളൂരുവിൽ മസ്തിഷ്ക മരണമടഞ്ഞ കവടിയാർ കടപ്പത്തല നഗർ 34ൽ അർച്ചന അജയ്‌യുടെ(46) അവയവങ്ങൾ ദാനം ചെയ്തു. കർണാടക സർക്കാരിന്റെ മരണാനന്തര അവയവദാനം ഏകോപിപ്പിക്കുന്ന പദ്ധതി വഴി വൃക്കകളും കരളും ആണ് ദാനം നൽകിയത്. ഭർത്താവും ഐടി വകുപ്പ് ചീഫ് കോഓർഡിനേറ്ററുമായ അജയ് മാധവിന്റെ ആഗ്രഹപ്രകാരം മക്കളായ അ‍ഞ്ജലി, അശ്വിൻ എന്നിവർ അവയവദാനത്തിനു തായാറാകുകയായിരുന്നു.

ബെംഗളൂരുവിൽ ഉദ്യോഗസ്ഥയായ അ‍ഞ്ജലിയെ കാണാൻ പോയ അർച്ചനയ്ക്ക് അവിടെ വച്ച് രക്തസമർദ്ദം ഉയർന്നു പക്ഷാഘാതവും പിന്നീട് മസ്തിഷ്ക മരണം സംഭവിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ഇന്നലെയാണ് മരിച്ചത്. മൃതദേഹം ഇന്നു തിരുവനന്തപുരത്ത് എത്തിച്ച് രാവിലെ 10.30 മുതൽ 12.30വരെ കവടിയാർ യൂണിവേഴ്സിറ്റി വിമൻസ് അസോസിയേഷൻ ഹാളിൽ പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് ഉച്ചയ്ക്ക് 1ന് ശാന്തികവാടത്തിൽ സംസ്കരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com