ADVERTISEMENT

തിരുവനന്തപുരം ∙ അസ്റ്റോ ജംക്‌ഷനിൽ പൈപ്പ് അറ്റകുറ്റപ്പണിക്കു  ശേഷം ജല അതോറിറ്റി കോൺക്രീറ്റ് ചെയ്ത ഭാഗം പൊതുമരാമത്ത് വകുപ്പ് കുത്തിപ്പൊളിച്ചു. ശേഷം ടാർ ചെയ്യാനായി മെറ്റൽ ഇറക്കിയെങ്കിലും മഴ കാരണം ടാറിങ് നടന്നില്ല. ഇപ്പോൾ സുവിജ് മാൻഹോൾ കവിഞ്ഞൊഴുകി കാൽനട യാത്ര പോലും ദുസ്സഹമായിട്ടും ഒരു വകുപ്പും തിരിഞ്ഞു നോക്കുന്നില്ല. 

ഗതാഗതം തടഞ്ഞ് മാസങ്ങൾക്ക് മുൻപാണ് സുവിജ് ലൈനിലെ തകരാർ ജല അതോറിറ്റി പരിഹരിച്ചത്. ശേഷം റോഡ് ടാർ ചെയ്തു. എളുപ്പം പൊളിയാൻ സാധ്യതയുള്ളതിനാൽ മാൻഹോൾ വരുന്ന ഭാഗം കോൺക്രീറ്റിങ് നടത്തി. ഇതു പൊളിച്ച ശേഷമാണ് ടാറിങ് നടത്താനായി കഴിഞ്ഞ ദിവസം അര ലോഡ് മെറ്റൽ ഇറക്കിയത്. കനത്ത മഴ കാരണം ടാറിങ് നടന്നില്ല. ഇതിനിടെയാണ് മാൻഹോൾ കവിഞ്ഞൊഴുകാൻ തുടങ്ങിയത്. ന്യൂ തിയറ്ററിന് മുൻ വശത്ത് മാൻഹോൾ കവിഞ്ഞ് മലിനജലം റോഡിൽ ഒഴുകിയിട്ടും സുവിജ് വിഭാഗം തിരിഞ്ഞു നോക്കിയിട്ടില്ല. ഗണപതി ക്ഷേത്രത്തിനും തമ്പാനൂർ പൊലീസിന് സ്റ്റേഷനും മുന്നിൽ മലിനജലം കെട്ടിക്കിടക്കുകയാണ്.

English Summary:

Aristo Junction in Thiruvananthapuram is grappling with a severe sewage overflow problem after the Public Works Department (PWD) dug up a portion of the road recently repaired by the Kerala Water Authority (KWA). The blame game between the two departments has left residents fuming as the overflowing sewage poses health hazards and makes commuting difficult.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com