ADVERTISEMENT

തിരുവനന്തപുരം∙ മലയാള മനോരമ നവംബർ 1,2,3 തീയതികളിൽ കോഴിക്കോട് നടത്തുന്ന സാഹിത്യ സാംസ്കാരിക ഉത്സവമായ ‘ഹോർത്തൂസിന്’ മുന്നോടിയായി ജില്ലകളിലൂടെ നടത്തുന്ന അക്ഷരപ്രയാണത്തിന് ജില്ലയിലെ നാലിടങ്ങളിൽ ഹൃദ്യമായ വരവേൽപ്. ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം,പ്രഫ.എൻ.കൃഷ്ണപിള്ള ഫൗണ്ടേഷൻ,കേരള സർവകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലിഷ്,ശാന്തിഗിരി ആശ്രമം എന്നിവിടങ്ങളിലാണ് സ്വീകരണവും അക്ഷരം കൈമാറൽ ചടങ്ങും നടന്നത്. നാലിടങ്ങളിൽ നിന്നും സ്വീകരിച്ച അക്ഷരങ്ങൾ കോഴിക്കോട് ഹോർത്തൂസിന്റെ മുഖ്യവേദിയിൽ സ്ഥാപിക്കും. 


‘ഹോർത്തൂസിന്’ മുന്നോടിയായുള്ള അക്ഷരപ്രയാണം  നന്ദാവനം പ്രഫ.എൻ.കൃഷ്ണപിള്ള 
ഫൗണ്ടേഷനിൽ എത്തിയപ്പോൾ ഡോ.എഴുമറ്റൂർ രാജരാജവർമയിൽനിന്നു മലയാള മനോരമ സർക്കുലേഷൻ ഡപ്യൂട്ടി മാനേജർ ആർ.ടി.ശ്രീജിത്ത് അക്ഷരം 
ഏറ്റുവാങ്ങുന്നു. എം.എസ്.ഹരികൃഷ്ണ,അപർണ 
രാജീവ്, അനു കൃഷ്ണൻ എന്നിവർ സമീപം. കവി  
ഒ.എൻ.വി.കുറുപ്പ് നട്ട മാവിന്റെ തണലിലായിരുന്നു അക്ഷരക്കൈമാറ്റം.
‘ഹോർത്തൂസിന്’ മുന്നോടിയായുള്ള അക്ഷരപ്രയാണം നന്ദാവനം പ്രഫ.എൻ.കൃഷ്ണപിള്ള ഫൗണ്ടേഷനിൽ എത്തിയപ്പോൾ ഡോ.എഴുമറ്റൂർ രാജരാജവർമയിൽനിന്നു മലയാള മനോരമ സർക്കുലേഷൻ ഡപ്യൂട്ടി മാനേജർ ആർ.ടി.ശ്രീജിത്ത് അക്ഷരം ഏറ്റുവാങ്ങുന്നു. എം.എസ്.ഹരികൃഷ്ണ,അപർണ രാജീവ്, അനു കൃഷ്ണൻ എന്നിവർ സമീപം. കവി ഒ.എൻ.വി.കുറുപ്പ് നട്ട മാവിന്റെ തണലിലായിരുന്നു അക്ഷരക്കൈമാറ്റം.

ശ്രീനാരായണ ഗുരുദേവന്റെ ‘ദൈവദശകത്തിലെ’ വരികൾ മന്ത്രധ്വനികളായി നിറഞ്ഞ ചെമ്പഴന്തി ഗുരുകുലത്തിലെ ചടങ്ങ് കവി വി.മധുസൂദനൻ നായർ ഉദ്ഘാടനം ചെയ്തു. ശിവഗിരി ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ മുഖ്യാതിഥിയായി. മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റർ സണ്ണി ജോസഫ്, കവി മധുസൂദനൻ നായരിൽനിന്ന് അക്ഷരം സ്വീകരിച്ചു.  ചെമ്പഴന്തി ഗുരുകുലം സെക്രട്ടറി സ്വാമി അഭയാനന്ദ, മനോരമ ചീഫ് റിപ്പോർട്ടർ ടി.ബി.ലാൽ, ചീഫ് സബ്എഡിറ്റർ ആർ.ശശിശേഖർ എന്നിവർ പ്രസംഗിച്ചു.

‘ഹോർത്തൂസിന്’ മുന്നോടിയായി അക്ഷരപ്രയാണം കേരള 
സർവകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലിഷിൽ എത്തിയപ്പോൾ  മനോരമ ന്യൂസ് റീജനൽ ബ്യൂറോ ചീഫ് സുദീപ് സാം 
വർഗീസ്, മലയാള മനോരമ ചീഫ് ഓഫ് ബ്യൂറോ സുജിത് നായർ എന്നിവർ ഡോ.വി.രാജാകൃഷ്ണനിൽനിന്ന് അക്ഷരം ഏറ്റുവാങ്ങുന്നു.  കവി സുമേഷ് കൃഷ്ണൻ,ഡോ.വിഷ്ണു നാരായണൻ എന്നിവർ സമീപം.
‘ഹോർത്തൂസിന്’ മുന്നോടിയായി അക്ഷരപ്രയാണം കേരള സർവകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലിഷിൽ എത്തിയപ്പോൾ മനോരമ ന്യൂസ് റീജനൽ ബ്യൂറോ ചീഫ് സുദീപ് സാം വർഗീസ്, മലയാള മനോരമ ചീഫ് ഓഫ് ബ്യൂറോ സുജിത് നായർ എന്നിവർ ഡോ.വി.രാജാകൃഷ്ണനിൽനിന്ന് അക്ഷരം ഏറ്റുവാങ്ങുന്നു. കവി സുമേഷ് കൃഷ്ണൻ,ഡോ.വിഷ്ണു നാരായണൻ എന്നിവർ സമീപം.

കഴക്കൂട്ടം ജ്യോതിസ് സെൻട്രൽ സ്കൂളിലെ വിദ്യാർഥികളായ എസ്.അനിഖ,കെ.വി.അവിഘ്ന,ദ്വാദശി എന്നിവർ ഗുരുദേവ കൃതികളുടെ പാരായണവും മധുസൂദനൻ നായരുടെ കവിതകളുടെ ആലാപനവും നടത്തി. അധ്യാപകരായ എം.പി.സലില,എ.ഷീജ എന്നിവർ പങ്കെടുത്തു. പ്രഫ.എൻ.കൃഷ്ണപിള്ള ഫൗണ്ടേഷനിൽ സെക്രട്ടറി ഡോ.എഴുമറ്റൂർ രാജരാജവർമ പ്രഭാഷണം നടത്തി. മലയാള മനോരമ സർക്കുലേഷൻ ഡപ്യൂട്ടി മാനേജർ ആർ.ടി.ശ്രീജിത്ത് എഴുമറ്റൂരിൽനിന്ന് അക്ഷരം ഏറ്റുവാങ്ങി.

thiruvanathapuram-santhigiri-ashramam
‘ഹോർത്തൂസിന്’ മുന്നോടിയായുള്ള അക്ഷരപ്രയാണം പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ എത്തിയപ്പോൾ ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, മധുപാൽ എന്നിവരിൽ നിന്ന് മനോരമ പഴ്സനേൽ ആൻഡ് അഡ്മിനിസ്ട്രേഷൻ ജനറൽ മാനേജർ ആർ.ചന്ദ്രമോഹൻ അക്ഷരം ഏറ്റുവാങ്ങുന്നു. സ്വാമി സ്നേഹാത്മജ്ഞാനതപസ്വി, സബീർ തിരുമല എന്നിവർ സമീപം.

കവി ഒ.എൻ.വി.കുറുപ്പിന്റെ കൊച്ചുമകളും ഗായികയുമായ അപർണ രാജീവ് ഒഎൻവിയുടെയും സുഗതകുമാരിയുടെയും കവിതകൾ ആലപിച്ചു. നാലാഞ്ചിറ സർവോദയ വിദ്യാലയത്തിലെ വിദ്യാർഥികളായ സാരംഗ് സനൽ,അനഘ,അധ്യാപകരായ എം.എസ്. ഹരികൃഷ്ണ,അനു കൃഷ്ണൻ എന്നിവർ പങ്കെടുത്തു.  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലിഷിൽ പ്രഫ.വി.രാജാകൃഷ്ണൻ അയ്യപ്പപ്പണിക്കരെ അനുസ്മരിച്ചു പ്രഭാഷണം നടത്തി.

സ്വയം നവീകരണം എന്നതായിരുന്നു അയ്യപ്പപ്പണിക്കരുടെ കവിതകളുടെ സവിശേഷത. സ്വയമെന്നതു വ്യക്തിയെത്തന്നെയും അതുവഴി സമൂഹത്തെത്തന്നെയും നവീകരിച്ചു. മലയാള സാഹിത്യത്തിൽ ആധുനികതയുടെ അഗ്നി കൊളുത്തിയ അയ്യപ്പപ്പണിക്കർ കർമമണ്ഡലമാക്കിയ ക്യാംപസിൽ ഹോർത്തൂസിന്റെ അക്ഷരപ്രയാണ യാത്ര എത്തുമ്പോൾ അതു യുവത്വവും നവീനതയും സമന്വയിക്കുന്ന പുതിയ ചിന്തകൾക്കു കൂടി തുടക്കം കുറിക്കുകയാണ്.

അദ്ദേഹത്തിൽനിന്ന് മലയാള മനോരമ ചീഫ് ഓഫ് ബ്യൂറോ സുജിത് നായർ,മനോരമ ന്യൂസ് റീജനൽ ബ്യൂറോ ചീഫ് സുദീപ് സാം വർഗീസ് എന്നിവർ ചേർന്ന് അക്ഷരം സ്വീകരിച്ചു. കവി സുമേഷ് കൃഷ്ണൻ അയ്യപ്പപ്പണിക്കരുടെ കവിതകളുടെ ആലാപനം നടത്തി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലിഷ് ഡയറക്ടർ ഇൻ ചാർജ് ഡോ.വിഷ്ണു നാരായണൻ,പ്രഫ.ബി.ഹരിഹരൻ എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികളായ ഹരിപ്രിയ,ഡോണ,രേവതി എന്നിവർ കവിതകളുടെ ആലാപനം നടത്തി. 

മലയാളത്തിലെ അസംഖ്യം എഴുത്തുകാർ പരസ്പരം പുലർത്തിയിരുന്ന ഗുരുശിഷ്യ ബന്ധത്തിന്റെയും സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും കേന്ദ്രമായ പ്രഫ.എൻ.കൃഷ്ണപിള്ളയുടെ പേരിലുള്ള ഫൗണ്ടേഷൻ അങ്കണത്തിലേക്ക് ഹോർത്തൂസ് അക്ഷരയാത്ര എത്തിയത് അക്ഷരവഴിയിൽ സഞ്ചരിച്ച എല്ലാവർക്കുമുള്ള ആദരവാണ്.

ശാന്തിഗിരി ആശ്രമത്തിൽ അക്ഷരപ്രയാണത്തിനു ലഭിച്ച വരവേൽപ്പിൽ ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി മുഖ്യാതിഥിയായി. എഴുത്തുകാരനും നടനും സംവിധായകനുമായ മധുപാൽ പ്രഭാഷണം നടത്തി. മലയാള മനോരമ പഴ്സനൽ ആൻഡ് അഡ്മിനിസ്ട്രേഷൻ ജനറൽ മാനേജർ ആർ.ചന്ദ്രമോഹൻ, മധുപാലിൽനിന്ന് അക്ഷരം ഏറ്റുവാങ്ങി.  സ്വാമി സ്നേഹാത്മജ്്ഞാനതപസ്വി, സബീർ തിരുമല എന്നിവർ പ്രസംഗിച്ചു.

മലയാളത്തിലെ അസംഖ്യം എഴുത്തുകാർ പരസ്പരം പുലർത്തിയിരുന്ന ഗുരുശിഷ്യ ബന്ധത്തിന്റെയും സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും കേന്ദ്രമായ പ്രഫ.എൻ.കൃഷ്ണപിള്ളയുടെ പേരിലുള്ള ഫൗണ്ടേഷൻ അങ്കണത്തിലേക്ക് ഹോർത്തൂസ് അക്ഷരയാത്ര എത്തിയത് അക്ഷരവഴിയിൽ സഞ്ചരിച്ച എല്ലാവർക്കുമുള്ള ആദരവാണ്.ബുദ്ധിയുടെയും കലയുടെയും അഹന്ത അഴിച്ചുവച്ച് വിനയത്തിൽ കുളിച്ചുകയറാനാണ് ഞാൻ ആശ്രമത്തിൽ വരുന്നത് എന്നാണ് ഒ.വി.വിജയൻ എഴുതിയത്. ആഴത്തിൽ ചിന്തയ്ക്കു തീപിടിപ്പിക്കുന്ന, പകരംവയ്ക്കാനില്ലാത്ത എഴുത്തുകാരൻ. അദ്ദേഹത്തിന്റെ ഗുരുസാഗരത്തിന്റെ പിറവി ആത്മീയതയുടെ നേർസാക്ഷ്യം പോലെയും വെളിപ്പെടുത്തലുകൾ പോലെയുമാണ്. വിജയന്റെ എഴുത്തിനും ചിന്തയ്ക്കും പ്രേരണയായ ആശ്രമഭൂമിയിലേക്ക് ഹോർത്തൂസ് കടന്നുവരുന്നത് സമാനതകളില്ലാത്ത മറ്റൊരു അനുഭവമാണ്.

‘മാധവിയുടെ’ ചുവട്ടിൽ കവികൾക്ക് ആദരം
തിരുവനന്തപുരം∙ മലയാള മനോരമ ഹോർത്തൂസ് അക്ഷരപ്രയാണത്തിൽ കവികളായ ഒ.എൻ.വി.കുറുപ്പിനും ബി.സുഗതകുമാരിക്കും ആദരം. നന്ദാവനത്തെ എൻ.കൃഷ്ണപിള്ള ഫൗണ്ടേഷൻ പരിസരത്താണ് പ്രിയ കവികളുടെ സ്മരണ നിറഞ്ഞത്. ഫൗണ്ടേഷൻ ഭരണസമിതിയംഗം കൂടിയായ ഒഎൻവിക്ക് ജ്ഞാനപീഠം പുരസ്കാരം ലഭിച്ചപ്പോൾ ആദരം ഒരുക്കാൻ ഫൗണ്ടേഷൻ ഒരുങ്ങിയതാണ്. ആഘോഷങ്ങൾ ഒഴിവാക്കി മാവിൻതൈ നടാമെന്നായി ഒഎൻവി. അതു മറ്റുള്ളവരും അംഗീകരിച്ചു. 

സാഹിത്യവും കലയും നൽകുന്ന സന്ദേശം മനുഷ്യനെ ഏറ്റവും ഉത്തമനായ മനുഷ്യനാക്കുക എന്നുള്ളതാണ്. ഗുരുദേവൻ ഉൾപ്പെടെയുള്ള നവോത്ഥാന നായകർ സമൂഹത്തിനു നൽകിയ സന്ദേശങ്ങൾ കലയിലൂടെയും സാഹിത്യത്തിലൂടെയും ആവിഷ്കരിച്ച് സമൂഹത്തിനു ചാലകശക്തി പകരണം. അത്തരമൊരു സാമൂഹിക പ്രതിബദ്ധത കൂടി ഹോർത്തൂസ് ഏറ്റെടുക്കുന്നുണ്ട്. ഹോർത്തൂസിന്റെ അക്ഷരയാത്ര പുണ്യയാത്ര കൂടിയാണ്. ഇതു സാമൂഹികപുരോഗതിയിൽ മുന്നേറ്റമുണ്ടാക്കും.

സാംസ്കാരിക പ്രവർത്തകരെ സാക്ഷിയാക്കി നട്ട മാവ് തലയുയർത്തിത്തുടങ്ങിയപ്പോൾ അദ്ദേഹം വിടപറഞ്ഞിരുന്നു. പിൽക്കാലത്ത് സുഗതകുമാരി മാവിനു പേരിട്ടു. മാവിനെ ചേർത്തു പിടിച്ചു മൂന്നു തവണ മന്ത്രിച്ചു: മാധവി. മഹാഭാരതത്തിൽ നിന്ന് ഒഎൻവി അടർത്തിയെടുത്ത് തന്റെ കൃതിയുടെ നായികയാക്കിയ അതേ മാധവി. സുഗതകുമാരിയും യാത്രയായി. അവരുടെ സ്മരണയ്ക്ക് സംവിധായകൻ നട്ട നെല്ലിച്ചെടി തലപൊക്കിത്തുടങ്ങി. മാവ് കായ്ച്ചപ്പോൾ അതിന്റെ ആദ്യഫലം ഒഎൻവിയുടെ ഭാര്യയ്ക്ക് കൈമാറിയതും അവർ ഒഎൻവി ചിത്രത്തിനു മുന്നിൽ വിളക്കു കൊളുത്തി അത് സമർപ്പിച്ച കഥയും പ്രഫ.എഴുമറ്റൂർ പങ്കുവച്ചു.

മലയാള ഭാഷയ്ക്കും സാഹിത്യത്തിനും സംഭാവന നൽകിയ മൺമറഞ്ഞ മുഴുവൻ പേരെയും അനുസ്മരിച്ച് പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ ഒ.വി.വിജയൻ സ്മൃതി മണ്ഡപത്തിനു സമീപം വിളക്ക് തെളിക്കുന്നു. ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, മധുപാൽ, സ്വാമി സ്നേഹാത്മ ജ്ഞാനതപസ്വി, സബീർ തിരുമല തുടങ്ങിയവർ മുൻ നിരയിൽ.
മലയാള ഭാഷയ്ക്കും സാഹിത്യത്തിനും സംഭാവന നൽകിയ മൺമറഞ്ഞ മുഴുവൻ പേരെയും അനുസ്മരിച്ച് പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ ഒ.വി.വിജയൻ സ്മൃതി മണ്ഡപത്തിനു സമീപം വിളക്ക് തെളിക്കുന്നു. ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, മധുപാൽ, സ്വാമി സ്നേഹാത്മ ജ്ഞാനതപസ്വി, സബീർ തിരുമല തുടങ്ങിയവർ മുൻ നിരയിൽ.

ഹോർത്തൂസ് അക്ഷര പ്രയാണത്തെ വരവേറ്റ് ശാന്തിഗിരിയിലെ ഹാപ്പിനസ് ഗാർഡൻ
പോത്തൻകോട്∙ മലയാള മനോരമയുടെ അക്ഷരപ്രയാണത്തെ ശാന്തിഗിരി ആശ്രമത്തില്‍ വരവേറ്റത് ഹാപ്പിനസ് ഗാർഡനിൽ. ഇവിടെ ആധുനികതയുടെ എഴുത്തുകാരനായ ഒ.വി.വിജയന് പ്രത്യേക സ്മാരകം ഉയരുകയാണ്. അവിടെ അദ്ദേഹത്തിന്റെ പ്രതിമയും സ്ഥാപിക്കും. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി മധുപാലും ചേർന്ന് അക്ഷരം കൈമാറിയ  സമയം സംഗീത പശ്ചാത്തലത്തിൽ ആശ്രമത്തിലെ സന്യസ്തർ മൺചെരാതുകളിൽ ദീപം തെളിച്ചു.

മൺമറഞ്ഞ എല്ലാ എഴുത്തുകാർക്കും വേണ്ടിയാണ് ദീപം തെളിച്ചത്. സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഗുരുസാഗരം നോവലിലെ ഏതാനും ഭാഗങ്ങൾ പാരായണം ചെയ്തു. ശാന്തിഗിരി ആശ്രമ സ്ഥാപകൻ കരുണാകര ഗുരുവിനെ പരിചയപ്പെട്ട് ശിഷ്യപ്പെട്ട നാളുകളിലായിരുന്നു ഒ.വി.വിജയൻ ഗുരുസാഗരം രചിച്ചത്. അവസാന നാളുകളിൽ ഒ.വി.വിജയൻ എന്ന എഴുത്തുകാരന്റെ മനസ്സിനു കൈവന്ന ശാന്തതയായിരുന്നു ഗുരുസാഗരം.

ലോകത്തിനു വെളിച്ചം പകർന്ന അക്ഷരതേജസ്സ് പിറന്ന മണ്ണാണ് ചെമ്പഴന്തി ഗുരുകുലത്തിലേത്. യുഗപ്രഭാവനായ ശ്രീനാരായണ ഗുരുദേവൻ നവോത്ഥാന നായകനെന്നതിനു പുറമേ ദാർശനിക മാനങ്ങൾ ആഴത്തിലും തേജസ്സിലും പ്രതിഫലിപ്പിച്ച കവിതകളുടെയും ഗീതങ്ങളുടെയും കർത്താവാണ്. ഗുരുവിനെ പിൻപറ്റിയെത്തിയ ശിഷ്യനായ കുമാരനാശാൻ കവിതയിൽ മറ്റൊരു വിപ്ലവം തീർത്തു. ഗുരുവെന്ന സ്വരൂപത്തെക്കുറിച്ച് ആശാനെഴുതി. അക്ഷരം കേവലം ലിപി മാത്രമല്ല, അതു സർവജ്ഞാനവും ഉൾച്ചേർന്നതാണ്. അതു കൈവരിക്കാനുള്ള യജ്ഞമാണ് വിദ്യാഭ്യാസം. അക്ഷരശക്തിയെ പ്രപഞ്ചശക്തിയായി കണ്ട് അതു തന്നിലേക്ക് ഉൾച്ചേർക്കാൻ ഓരോരുത്തർക്കും കഴിയണം. വരാനിരിക്കുന്ന എല്ലാ തലമുറകളെയും മഹാജ്ഞാനത്തിലേക്ക് ഉയർത്താനുള്ള മഹാദൗത്യമാണ് ഹോർത്തൂസ് എന്ന ഉദ്യമം.

‘‘അവിചാരിതമായി ഞാൻ പോത്തൻകോട് കരുണാകരഗുരുവിനെ കണ്ടു. അതെന്റെ അറിവിന്റെ സൂക്ഷ്മതലങ്ങളിലെവിടെയോ പരിണാമങ്ങളുണ്ടാക്കി.ആ പരിണിതികളാണ് ഈ കഥയ്ക്കു പിന്നിൽ’’ –  അദ്ദേഹം പറയുകയുണ്ടായി.  സംസാരിക്കാൻ കഴിയാതിരുന്ന നാളിൽ ശാന്തിഗിരിയിലെ ഒരു ചടങ്ങിൽ പങ്കെടുത്തപ്പോൾ വായിച്ചു കേൾപ്പിക്കാനായി കരുണാകരഗുരുവിന്റെ ശിഷ്യനായ സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയുടെ കയ്യിൽ എഴുതിക്കൊടുത്തതിങ്ങനെ, ‘ബുദ്ധിയുടെയും കലയുടെയും അഹന്തയുടെയും വിനയത്തിൽ കുളിച്ച് കയറാനാണ് ഞാൻ ശാന്തിഗിരിയിൽ വന്നത്’ . 

ഗുരുസാഗരമെന്ന കൃതിയിലൂടെയാണ് ആത്മീയതയെന്ന അന്വേഷണത്തിലേക്ക് മനസ്സു കടന്നുചെല്ലുന്നത്. ഒ.വി.വിജയന്റെ വീടും എന്റെ വീടും തമ്മിൽ, പാലക്കാട് വലിയ അകലത്തിൽ അല്ലായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ ചിന്തയുടെ ഔന്നത്യം വളരെ ഉയരത്തിലാണ്. അതെന്നെ അത്ഭുതപ്പെടുത്തുകയും അമ്പരിപ്പിക്കുകയും ചെയ്തു. ഒ.വി.വിജയനെ അനുസ്മരിക്കുന്ന ഈ ഹോർത്തൂസ് വേദിയിൽനിന്നു പറയാം, മലയാളത്തിൽ പകരംവയ്ക്കാനില്ലാത്തെ പ്രതിഭയാണ് ഈ എഴുത്തുകാരൻ. 

English Summary:

Thiruvananthapuram embraces 'Aksharaprayanam,' the literary journey leading to 'Horthus,' a major literary and cultural festival organized by Malayala Manorama in Kozhikode. The symbolic 'Aksharam' (letter) was received from prominent institutions in the city, signifying a collective journey towards celebrating literature and culture.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com