ADVERTISEMENT

കിളിമാനൂർ ∙ പഴയകുന്നുമ്മേൽ പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ ഒരു വർഷം മുൻപ് പഞ്ചായത്ത് ആരംഭിച്ച പൊലീസ് എയ്ഡ് പോസ്റ്റിൽ പൊലീസുകാരുടെ സേവനം നിലച്ചതോടെ വിദ്യാർഥികളുടെ സംഘർഷം വീണ്ടും പതിവായി.സ്കൂളിൽനിന്നു തുടങ്ങുന്ന വിദ്യാർഥി സംഘർഷം പലപ്പോഴും ബസ് സ്റ്റാൻഡ് വരെ ഉണ്ടാകും. ചില ദിവസങ്ങളിൽ ഇത് രണ്ട് മണിക്കൂർവരെ നീളും. തിങ്കളാഴ്ച വിദ്യാർഥികൾ തമ്മിൽ സംഘർഷം ഉണ്ടായി. ആഴ്ചയിൽ രണ്ടും മൂന്നും ദിവസങ്ങളിൽ ഇതു പതിവാണ്. വിവരമറിഞ്ഞ് പൊലീസ് എത്തുമ്പോൾ വിദ്യാർഥികൾ ഓടി രക്ഷപ്പെടും.

ഹൈസ്കൂൾ മുതൽ പ്ലസ് ടു വരെ പഠിക്കുന്ന വിദ്യാർഥികൾ തമ്മിലാണ് പതിവായി സംഘർഷം ഉണ്ടാകുന്നതെന്ന് യാത്രക്കാർ പറയുന്നു.ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ സാന്നിധ്യത്തിൽ ഒ.എസ്.അംബിക എംഎൽഎയാണ് എയ്ഡ് പോസ്റ്റ് ഉദ്ഘാടനം ചെയ്തത്. രാവിലെ 8 മണി മുതൽ രണ്ട് മണിക്കൂറും വൈകിട്ട് 3 മുതൽ 6 വരെയും പൊലീസിന്റെ സേവനം ലഭിക്കും എന്നായിരുന്നു വാഗ്ദാനം.ഇവ രണ്ടും ദിവസങ്ങൾക്കകം തന്നെ നിലച്ചു.എയ്ഡ് പോസ്റ്റിൽ പൊലീസിന്റെ സേവനം ഉറപ്പാക്കി പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ സമാധാന അന്തരീക്ഷം ഉറപ്പാക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.

English Summary:

Kilimanoor student clashes are on the rise after the police service was halted at the local aid post. There is a strong demand to reinstate the police presence to ensure safety and peace.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com