ADVERTISEMENT

കാഞ്ഞാണി∙ നാഷനൽ സീഡ് കോർപറേഷനിൽ നിന്ന് കൃഷിക്ക് വിതരണം ചെയ്ത ജ്യോതി നെൽവിത്തിൽ മുളയ്ക്കാത്ത പഴകിയ വിത്തും ഉച്ചും പതിരും പുല്ലിന്റെ വിത്തുമാണെന്നു കാഞ്ഞാംകോൾ പടവിലെ കർഷകരുടെ പരാതി. ഇത് മൂലം സ്വകാര്യ കച്ചവടക്കാരിൽ നിന്ന് കൂടുതൽ തുക നൽകി വിത്ത് വാങ്ങേണ്ട അവസ്ഥയാണെന്നു കർഷകർ.വിത്ത് കെട്ടി മുളപ്പിച്ച് കൃഷി ആരംഭിക്കാനിരുന്ന കർഷകർക്കാണ് ഈ പ്രതിസന്ധി.  4 ദിവസം കഴിഞ്ഞിട്ടും പകുതിയിലധികം വിത്ത് മുളക്കുന്നില്ലെന്ന് കർഷകർ പരാതിപ്പെട്ടു. ഗുണനിലവാരമില്ലാത്ത വിത്തിനെ കുറിച്ച്  കൃഷിവകുപ്പിനെ അറിയിച്ചെങ്കിലും കൃഷി ഉദ്യോഗസ്ഥരും കയ്യൊഴിയുകയാണെന്നാണ് ആരോപണം.

വിത്തിനുള്ള സബ്സിഡി ലഭിക്കണമെങ്കിൽ പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും വിത്ത് വാങ്ങണമെന്ന് കർഷകർക്കു നിർദേശം നൽകിയിരുന്നു. അതു പ്രകാരമാണ്  വിത്ത് വാങ്ങിയതെന്ന് കർഷകർ പറഞ്ഞു. 2023 - 24 വർഷത്തെ കാലാവസ്ഥാവ്യതിയാനാത്തെ  തുടർന്ന് വ്യാപക നഷ്ടം നേരിട്ട കർഷകർക്ക്  നെല്ലിന്റെ തുക കഴിഞ്ഞ ദിവസങ്ങളിലാണ് സപ്ലൈകോ നൽകിയത്.

English Summary:

Farmers in Kanjankol Padavu are facing a crisis as the Jyothi paddy seeds distributed by the National Seed Corporation have failed to germinate. The seeds were found to contain old, non-viable seeds along with chaff, husk, and weed seeds. This has left farmers with no choice but to purchase seeds from private dealers at exorbitant prices, causing financial strain and jeopardizing their livelihoods. Despite informing the agriculture department, farmers claim no action has been taken to address the issue.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com