ADVERTISEMENT

ബത്തേരി ∙ 7 മാസം നീണ്ട അടച്ചിടലിനു ശേഷം മുത്തങ്ങ സങ്കേതം സഞ്ചാരികൾക്കായി തുറന്നു. പ്രവേശിപ്പിക്കാവുന്നവരുടെ എണ്ണം കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പകുതിയാക്കിയിട്ടുണ്ട്. മുത്തങ്ങയും തോൽപെട്ടിയും തുറക്കുന്നതറിഞ്ഞു പുലർച്ചെ മുതൽ തന്നെ സഞ്ചാരികളെത്തിയിരുന്നു.  രാവിലെ ഏഴിന് ആദ്യ സഫാരി വന്യജീവി സങ്കേതത്തിൽ പ്രവേശിച്ചു. രാവിലെ 7 മുതൽ 10 വരെയും വൈകിട്ട് 3 മുതൽ 5 വരെയുമായിരുന്നു സഫാരി.

ജീപ്പുകളുടെ 24 ട്രിപ്പും ബസുകളുടെ 2 ട്രിപ്പുമാണ് സർവീസ് നടത്തിയത്. വിദേശികളടക്കം നൂറ്റൻപതോളം സഞ്ചാരികളാണു കാനന സഫാരിക്കായി എത്തിയത്. ആദ്യ ദിനം 59,500 രൂപ കലക്‌ഷൻ ലഭിച്ചു. മുത്തങ്ങ ഫോറസ്റ്റ് ചെക്പോസ്റ്റ് പരിസരത്ത് ആരംഭിച്ച സഫാരി ഘോര വനമേഖലയായ മരഗദ്ദ ചുറ്റി സംസ്ഥാന അതിർത്തി വഴി ദേശീയപാതയിലൂടെ തിരിച്ചെത്തി. 

English Summary:

The Muthanga Wildlife Sanctuary in Wayanad, Kerala, has reopened its gates to tourists after a seven-month hiatus.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com