ADVERTISEMENT

പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ  ഭാഗമായി ഫാക്‌ട് ക്രസൻഡോ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്

സര്‍ക്കാരിനും സിപിഎം നേതൃത്വത്തിനും എതിരെ കെ.കെ.ശൈലജ പ്രസ്താവന നടത്തിയെന്ന അവകാശവാദത്തോടെ യൊരു പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സഖാവ് റിയാസിന്‍റെ വഴി എളുപ്പമാക്കാന്‍ തന്നെ ബലി കൊടുത്തതാണ് വടകരയില്‍. വടകരയില്‍ തനിക്ക് വിജയ പ്രതീക്ഷയില്ല. മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പിണറായിക്കെതിരെ പൊട്ടിത്തെറിച്ച് വടകര സിപിഎം സ്ഥാനാര്‍ത്ഥി കെ.കെ.ശൈലജ എന്ന കുറിപ്പിനൊപ്പമാണ്  പോസ്റ്റ് പ്രചരിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ കെ.കെ.ശൈലജ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി മുഹമ്മദ് റിയാസിനും സിപിഎമ്മിനുമെതിരെ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? എന്താണ് വസ്‌തുതയെന്നറിയാം.

പോസ്റ്റ് കാണാം  ആർക്കൈവ് ചെയ്ത ലിങ്ക്

∙ അന്വേഷണം

ആദ്യം തന്നെ കെ.കെ.ശൈലജ, മുഹമ്മദ് റിയാസ്, പിണറായി വിജയന്‍  എന്നീ കീവേര്‍ഡുകള്‍ ഉപയോഗിച്ച് ഗൂഗിള്‍ സെര്‍ച്ച് ചെയ്ത് വിഷയവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോയെന്ന് പരിശോധിച്ചു. എന്നാല്‍ സര്‍ക്കാരിനും സിപിഎമ്മിനും എതിരായി കെ.കെ.ശൈലജ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയതായി ഒരു വാര്‍ത്ത റിപ്പോര്‍ട്ടും കണ്ടെത്താന്‍ കഴിഞ്ഞില്ലാ. പിന്നീട് ഞങ്ങൾ കെ.കെ.ശൈലജയുമായി ഫോണില്‍ ബന്ധപ്പെട്ട് പ്രചരിക്കുന്ന പ്രസ്താവനയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ലഭിച്ച മറുപടി ഇപ്രകാരമാണ്-

തികച്ചും അടിസ്ഥാന രഹിതമായ വ്യാജ പ്രചരണമാണിത്. ബിജെപി കോണ്‍ഗ്രസിന് വോട്ട് മറിച്ചു എന്ന വിവരം മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ അറിയിച്ചതിന് പിന്നാലെ വീണ്ടും ലീഗ്-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സൈബര്‍ ആക്രമണവുമായി വന്നതിന്‍റെ ഭാഗമാണ് ഈ വ്യാജ പ്രചരണം. വടകരയിലെ ജനങ്ങള്‍ ഇടതുപക്ഷത്തെ തന്നെ വിജയിപ്പിക്കുമെന്നും കെ.കെ.ശൈലജ വ്യക്തമാക്കി.

∙ വസ്തുത

കെ.കെ.ശൈലജ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി. പ്രചാരണം പൂര്‍ണ്ണമായും വ്യാജമാണ്

English Summary :KK Shailaja has not made such a statement against Pinarayi Vijayan and Minister Riyas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com