ADVERTISEMENT

പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ന്യൂസ്ചെക്കർ  പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്

ചണ്ഡിഗഡ് വിമാനത്താവളത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സിഐഎസ്എഫ് വനിതാ ഉദ്യോഗസ്ഥ നടിയും ബിജെപി എംപിയുമായ കങ്കണ റണൗട്ടിനെ മർദിച്ച സംഭവം ഈ ദിവസങ്ങളിൽ ഏറെ ചർച്ചയായിരുന്നു. കങ്കണയുടെ മുഖത്ത് പൊലീസുകാരിയുടെ മർദ്ദനമേറ്റ  ചിത്രം എന്ന അവകാശവാദവുമായി മുഖത്ത് അടിയേറ്റ പാടിന്റേതെന്ന് തോന്നിപ്പിക്കുന്ന ഒരു ചിത്രമടങ്ങിയ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

∙ അന്വേഷണം

കർഷകരെ കുറിച്ച് അഭിപ്രായം പറഞ്ഞ കങ്കണയുടെ മുഖത്ത് ഒരു കർഷകന്റെ മകളുടെ അടി. ഇത് കർഷകന്റെ മകൾ കങ്കണയുടെ മുഖത്ത് നൽകിയ കൈയ്യടയാളം എന്ന കുറിപ്പിനൊപ്പമാണ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് പ്രചരിക്കുന്നത്.

സംഭവത്തെ കുറിച്ച് കൂടുതൽ അറിയാൻ ഞങ്ങൾ കീ വേർഡ്  സേർച്ച് ചെയ്തു.ചണ്ഡിഗഡ് വിമാനത്താവളത്തിൽ നടന്ന സംഭവത്തെ കുറിച്ച് കങ്കണ റണൗട്ട് എക്‌സിൽ ഒരു വിഡിയോ  പോസ്റ്റ് ചെയ്തതായി കണ്ടു. വിഡിയോ പരിശോധിച്ചപ്പോൾ കങ്കണയുടെ കവിളിൽ പാടുകളൊന്നും കണ്ടില്ല.

kangana1

ഇതിനുശേഷം,  ഞങ്ങൾ വൈറലായ ചിത്രം റിവേഴ്സ് ഇമേജ് സേർച്ചിൽ പരിശോധിച്ചപ്പോൾ വൈറൽ ചിത്രത്തിലുള്ളത്  adsoftheworld.com എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ഫോട്ടോയിലൂടെ കങ്കണയുടെ മുഖമല്ല; ഒരു പരസ്യ നടിയുടെ മുഖമാണ് പ്രചരിപ്പിക്കുന്നതെന്ന് വ്യക്തമായി.

kangana3

കൊതുകുനിവാരണത്തിനുള്ള ബേക്കൺ എന്ന ഉൽപ്പന്നത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി സൃഷ്ടിച്ച പരസ്യത്തിലെ സ്ത്രീയുടെ മുഖം വെട്ടിമാറ്റി ചെവിയും കവിളും മാത്രം പ്രദർശിപ്പിച്ചാണ്  വൈറൽ ഫോട്ടോ നിർമ്മിച്ചിരിക്കുന്നത്.യഥാർത്ഥ പെൺകുട്ടിയുടെ ചിത്രവും വൈറലായ ചിത്രവും വായനക്കാർക്ക് മനസ്സിലാക്കുന്നതിനായി ഇവ ഞങ്ങൾ താരതമ്യം ചെയ്തപ്പോൾ ഇക്കാര്യം വ്യക്തമായി

kangana2

∙ വസ്തുത

കങ്കണയുടെ മുഖത്ത് സിഐഎസ്എഫ് കോൺസ്റ്റബിളിന്റെ കൈ പതിഞ്ഞതായി പ്രചരിക്കുന്ന ഫോട്ടോ വ്യാജമാണ്. വൈറൽ ഫോട്ടോയിലുള്ളത്  കങ്കണയുടെ മുഖമല്ല. ഒരു പരസ്യ നടിയുടെ മുഖമാണ്.

English Summary:The photo circulating of CISF constable's hand on Kangana's face is fake

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com