ADVERTISEMENT

മഹാരാജാസ് കോളേജിലെ ജെൻഡർ സൗഹൃദ ശുചിമുറികൾ സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. ഇപ്പോൾ സമസ്ത കേരള സുന്നി സ്റ്റുഡന്‍റസ് ഫെഡറേഷന്‍  മഹാരാജാസ് കോളജിലെ ജെന്‍ഡര്‍ സൗഹൃദ ശുചിമുറികളുടെ പ്രവർത്തനത്തെ സ്വാഗതം ചെയ്ത് രംഗത്തെത്തിയെന്ന അവകാശവാദവുമായുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം.

∙ അന്വേഷണം

മഹാരാജാസ് കോളജിലെ ശുചിമുറികളില്‍ ജെന്‍ഡര്‍ ന്യൂട്രാലിറ്റി നടപ്പിലാക്കിയ നടപടിയെ സ്വാഗതം ചെയ്യുന്നു എന്ന് എസ്കെഎസ്എസ്എഫ് നേതാവ് മുസ്തഫ മുണ്ടുപാറ എന്ന കുറിപ്പിനൊപ്പമാണ് വാർത്തകാർഡ് രൂപത്തിലുള്ള പോസ്റ്റ് പ്രചരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസിന്റെ വാട്ടർമാർക്കും കാർഡിലുണ്ട്.

വൈറൽ കാർഡിൽ പരാമർശിക്കുന്ന മുസ്തഫ മുണ്ടുപാറയെക്കുറിച്ചാണ് ഞങ്ങൾ ആദ്യം അന്വേഷിച്ചത്. ലഭ്യമായ വിവരങ്ങളനുസരിച്ച് എസ്‌വൈഎസ് അഥവാ സുന്നി യുവജന സംഘത്തിന്റെ നേതാവാണ് മുസ്തഫ മുണ്ടുപാറയെന്ന് വ്യക്തമായി. എന്നാൽ വൈറൽ പോസ്റ്റിൽ  സമസ്ത കേരള സുന്നി സ്റ്റുഡന്‍റസ് ഫെഡറേഷന്‍  നേതാവെന്നാണ് മുസ്തഫയെന്നാണ് പരാമർശം.

അദ്ദേഹവുമായി ഫോണില്‍ സംസാരിക്കാൻ ശ്രമിച്ചങ്കിലും ഞങ്ങൾക്ക് ബന്ധപ്പെടാൻ സാധിച്ചില്ല. സമസ്ത കേരള സുന്നി വിഭാഗത്തിലെ ചില ഔദ്യോഗിക വക്താക്കളുമായി സംസാരിച്ചപ്പോൾ പ്രചാരണം വ്യാജമാണെന്നും അദ്ദേഹം  ഇത്തരമൊരു പരാമര്‍ശം എവിടെയും നടത്തിയിട്ടില്ലെന്നും അവർ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസിന്‍റെ സമൂഹമാധ്യമങ്ങളിലെ ന്യൂസ് കാർഡുകൾ പരിശോധിച്ചെങ്കിലും വൈറൽ ന്യൂസ് കാർഡ് എവിടെയും കണ്ടെത്താനായില്ല. അവരുടെ വാർത്ത വിഭാഗവുമായി ബന്ധപ്പെട്ടപ്പോൾ ന്യൂസ് കാർഡ് വ്യാജമാണെന്ന് അവർ പറഞ്ഞു.

ഇതില്‍ നിന്ന് സമസ്ത കേരള സുന്നി സ്റ്റുഡന്‍റസ് ഫെഡറേഷന്‍  മഹാരാജാസ് കോളജിലെ ജെന്‍ഡര്‍ സൗഹൃദ ശുചിമുറികളുടെ പ്രവർത്തനത്തെ സ്വാഗതം ചെയ്ത് രംഗത്തെത്തിയെന്ന അവകാശവാദത്തോടെയുള്ള പോസ്റ്റുകൾ വ്യാജമാണെന്ന് ബോധ്യപ്പെട്ടു.

∙ വസ്തുത

മഹാരാജാസ് കോളജിലെ ജെന്‍ഡര്‍ സൗഹൃദ ശുചിമുറികളുടെ പ്രവർത്തനത്തെ സമസ്ത കേരള സുന്നി സ്റ്റുഡന്‍റസ് ഫെഡറേഷന്‍ നേതാവ് സ്വാഗതം ചെയ്തെന്ന തരത്തിലുള്ള പോസ്റ്റ് വ്യാജമാണ്.

English Summary :A post claiming that a leader of the Samastha Kerala Sunni Students Federation welcomed the functioning of gender friendly toilets at Maharaja's College is fake

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com