ADVERTISEMENT

മോഡലിങ്ങിനായി പേര് മാറ്റിയെന്ന അവകാശവാദവുമായെത്തി സമൂഹമാധ്യമങ്ങളിൽ ചർച്ചയായ വിവാദ മോഡൽ ആസിയ എന്ന നിള നമ്പ്യാർ  സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും യുവജന കമ്മിഷന്‍ മുന്‍ അധ്യക്ഷയുമായ ചിന്താ ജെറോമിനൊപ്പമുള്ള ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചിത്രത്തിന്റെ വസ്തുത പരിശോധിക്കാനായി ഞങ്ങളുടെ ഫാക്ട് ചെക്ക് ഹെൽപ്പ്‌ലൈൻ നമ്പറിലേയ്ക്ക് സന്ദേശം ലഭിച്ചു. ചിത്രം വ്യാജമാണെന്ന് ഞങ്ങളുടെ പരിശോധനയിൽ വ്യക്തമായി. ആ ചിത്രത്തിന്റെ വാസ്തവമറിയാം.

∙ അന്വേഷണം 

ആസിയ താത്തയും പൊതിച്ചോറും എന്ന പരിഹാസത്തോടെയാണ് ചിത്രം പ്രചരിക്കുന്നത്.  വൈറൽ ചിത്രം പരിശോധിച്ചപ്പോൾ സെൽഫിയിലെ ചിന്താ ജെറോമിനൊപ്പമുള്ള നിള നമ്പ്യാരുടെ  ചിത്രത്തിലെ മുഖഭാഗം അവ്യക്തമാണ്.ഇത് ചിത്രം എഡിറ്റ് ചെയ്തതാകാമെന്ന സൂചനയിലെത്തി. ചിത്രത്തെക്കുറിച്ചുള്ള സ്ഥിരീകരണത്തിനായി ഞങ്ങൾ ചിന്ത ജെറോമുമായി സംസാരിച്ചു.

മഹിളാ അസോസിയേഷൻ അംഗവും എസ്എഫ്ഐ മുൻ സംസ്ഥാന കമ്മറ്റി അംഗവുമായ വൈഷ്ണവി ഷൈലേഷ് തനിക്കൊപ്പം ജുലായ് നാലിന് പകർത്തിയ ചിത്രമാണ് നിള നമ്പ്യാരുടെ ചിത്രം എഡിറ്റ് ചെയ്ത് ചേർത്ത് വ്യാജ പ്രചാരണം നടത്തുന്നതെന്ന് ചിന്ത ജെറോം മനോരമ ഓൺലൈനോട് വ്യക്തമാക്കി. ഇൻസ്റ്റാഗ്രാമിൽ ഇതേ ചിത്രം താൻ പങ്ക്‌വച്ചിരുന്നു. യഥാർത്ഥ ചിത്രത്തിലെ വൈഷ്ണവി ഷൈലേഷിന്റെ മുഖത്ത് മാറ്റം വരുത്തിയാണ്  നിള നമ്പ്യാരുടെ ചിത്രം എഡിറ്റ് ചെയ്ത് ചേർത്തിരിക്കുന്നതെന്ന് അവർ പറഞ്ഞു. യഥാർത്ഥ ചിത്രം കാണാം. 

മോഡലിങ് പ്രഫഷനായി സ്വീകരിക്കുന്നതിനു മതപരമായി എതിർപ്പുകൾ നേരിട്ടതോടെയാണ് ആ പ്രതിസന്ധി മറികടക്കാനായി നിള നമ്പ്യാരെന്ന പേര് സ്വീകരിച്ച് സമൂഹമാധ്യമങ്ങളിൽ സജീവമായതെന്ന് ആസിയ വ്യക്തമാക്കുന്ന വിഡിയോകൾ ഈയിടെ ഏറെ ചർച്ചയായിരുന്നു.

∙ വസ്തുത

ചിന്ത ജെറോം നിള നമ്പ്യാര്‍ക്കൊപ്പം സെല്‍ഫിയെടുത്തതായുള്ള അവകാശവാദത്തോടെ  പ്രചരിക്കുന്ന ചിത്രം എഡിറ്റ് ചെയ്തതാണ്.

English Summary: The photo circulating with the claim that Chinta Jerome took a selfie with Nila Nambiar is edited

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com