ADVERTISEMENT

ഐശ്വര്യ റായി– അഭിഷേക് ബച്ചൻ ദമ്പതികളുടെ വിവാഹമോചന ഗോസിപ്പുകളാണ് ഈയിടെയായി സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്.  ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വേര്‍പിരിയുന്നു എന്ന വാര്‍ത്തയില്‍ സമൂഹമാധ്യമങ്ങള്‍ ചുറ്റിത്തിരിയാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. അംബാനി കല്യാണത്തിലടക്കം പ്രധാന ചടങ്ങുകളിലും വേദികളിലും മകള്‍ക്കൊപ്പം മാത്രമാണ് ഐശ്വര്യയെ കാണാറുള്ളത്. ഇപ്പോൾ വിവാഹമോചന അഭ്യൂഹങ്ങൾക്കു വിരാമം, ഐശ്വര്യ റായി രണ്ടാമതും അമ്മയാകുന്നു എന്ന അവകാശവാദത്തോടെയുള്ള പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

∙ അന്വേഷണം

വിവാഹമോചന വാർത്തകൾ സംബന്ധിച്ച അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ഐശ്വര്യ രണ്ടാമതും അമ്മയാകുന്നു എന്ന അവകാശവാദത്തോടെയാണ് പോസ്റ്റ് പ്രചരിക്കുന്നത്. പോസ്റ്റ് കാണാം

കീവേഡുകളുടെ പരിശോധനയിൽ എവിടെയും തന്നെ ഇത്തരത്തിലൊരു വാർത്ത പ്രസിദ്ധീകരിച്ചതായി കണ്ടെത്താൻ സാധിച്ചില്ല. ഐശ്വര്യ ഗർഭിണിയാണെന്ന തരത്തിലുള്ളതാണ് വൈറൽ ചിത്രങ്ങൾ. ഈ ചിത്രങ്ങളുടെ റിവേഴ്‌സ് ഇമേജ് പരിശോധനയിൽ ഇതിൽ ആദ്യത്തെ ചിത്രം ഐശ്വര്യ മകളായ ആരാധ്യ ബച്ചന്റെ ഗർഭാവസ്ഥയിൽ പ്രചരിച്ചതാണ്. ആദ്യ പ്രസവത്തിന് മുൻപ് മുംബൈയിലെ ആശുപത്രിയിൽ പരിശോധനയ്ക്കെത്തിയപ്പോഴുള്ള  ചിത്രമാണിത്.

പിന്നീടുള്ള ചിത്രം ‘പൊന്നിയൻ സെൽവൻ’ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം കുടുംബത്തോടെ നടൻ ആർ.ശരത്കുമാറിന്റെ വീട് സന്ദർശിച്ചപ്പോൾ എടുത്ത ചിത്രങ്ങളാണ്. ആ വാർത്താ റിപ്പോർട്ടുകൾ കാണാം 

2021ൽ ഈ ചിത്രങ്ങൾ പുറത്തു വന്നപ്പോഴും ഐശ്വര്യ റായി രണ്ടാമതും അമ്മയാകുന്നു എന്ന അവകാശവാദത്തോടെയുള്ള പോസ്റ്റുകൾ പ്രചരിച്ചിരുന്നു,റിപ്പോർട്ടുകൾ കാണാം 

ലഭ്യമായ വിവരങ്ങവിൽ നിന്ന് പ്രചരിക്കുന്ന അഭ്യൂഹങ്ങൾ വ്യാജമാണെന്ന് വ്യക്തമായി

∙ വസ്തുത

ഐശ്വര്യ റായി വീണ്ടും അമ്മയാകുന്നു എന്ന അവകാശവാദ ത്തോടെയുള്ള പോസ്റ്റുകൾ വ്യാജമാണ്.

English Summary: Posts claiming that Aishwarya Rai is becoming a mother for the second time are fake

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com