ADVERTISEMENT

ലണ്ടൻ ∙ സൗത്ത്പോർട്ട് കത്തിയാക്രമണത്തിലെ പ്രതി കുടിയേറ്റക്കാരനാണെന്ന വ്യാജപ്രചാരണത്തെ തുടർന്ന് ബ്രിട്ടനിൽ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭ പരമ്പരകൾക്കു ശമനമില്ല. 

കല്ലേറും പടക്കമേറും കട തീവയ്ക്കലും ഹോട്ടൽ ആക്രമണവും ഉൾപ്പെടെ സംഭവങ്ങളിൽ നൂറോളം പേർ അറസ്റ്റിൽ. സ്ഥിതി നിയന്ത്രിക്കാനുള്ള നടപടികളിൽ പ്രധാനമന്ത്രി കിയേർ സ്റ്റാമെർ പൊലീസിനു പൂർണപിന്തുണ പ്രഖ്യാപിച്ചു. 

കുടിയേറ്റ വിരുദ്ധ പ്രക്ഷോഭങ്ങൾക്കിടെ ബ്രിട്ടനിലെ മുസ്‌ലിംകളുടെ സുരക്ഷാ ആശങ്ക വർധിച്ചതായി റിപ്പോർട്ടുകളുണ്ട്. നിറത്തിന്റെ പേരിൽ ജനങ്ങൾ ഭീതിയനുഭവിക്കുന്നതു ശരിയല്ലെന്നും നടപടിയെടുക്കുമെന്നും സർക്കാർ അറിയിച്ചു. ലിവർപൂൾ, ലീഡ്സ്, നോട്ടിങ്ങാം, മാഞ്ചസ്റ്റർ തുടങ്ങിയ സ്ഥലങ്ങളിൽ പ്രക്ഷോഭക്കാർ പൊലീസുമായി ഏറ്റുമുട്ടി. കുടിയേറ്റക്കാർ താമസിക്കുന്ന ഒരു ഹോട്ടലിനു നേരെ കല്ലേറുണ്ടായി.

സൗത്ത്പോർട്ടിൽ മൂന്നു പെൺകുട്ടികളുടെ മരണത്തിൽ കലാശിച്ച കത്തിയാക്രമണത്തിനു പിന്നിൽ വെയിൽസിൽ ജനിച്ച 17 വയസ്സുകാരനാണെന്നതു‍ൾപ്പെടെ വസ്തുതകൾ പുറത്തുവന്നിട്ടും തീവ്രവലതു സംഘങ്ങളുടെ പ്രക്ഷോഭം തുടരുകയാണ്. കറുത്തവർഗക്കാരൻ പൊലീസിന്റെ വെടിയേറ്റുമരിച്ചതിനെത്തുടർന്ന് 2011ൽ കത്തിപ്പടർന്നതായിരുന്നു ഇതിനുമുൻപ് ബ്രിട്ടനിലുണ്ടായ വലിയ പ്രക്ഷോഭം. 

English Summary:

Anti-immigration riots persist across the U.K

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com