ADVERTISEMENT

വത്തിക്കാൻസിറ്റി ∙ സഹോദരി സഭകളുമായി സഭൈക്യ ബന്ധവും ഇതര മതങ്ങളുമായി സംഭാഷണങ്ങളും കത്തോലിക്കാ സഭ ശക്തമാക്കണമെന്ന് മലങ്കര കത്തോലിക്കാ സഭാധ്യക്ഷൻ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ റോമിൽ നടക്കുന്ന സിനഡിൽ നിർദേശിച്ചു. ഇന്നു രാവിലെ ഒൻപതിന് നടന്ന പൊതുസമ്മേളനത്തിൽ ഫ്രാൻസിസ് മാർപാപ്പയുടെ സാന്നിധ്യത്തിലാണ് കേരള കത്തോലിക്കാ മെത്രാൻ സമിതി(കെസിബിസി) അധ്യക്ഷൻ കൂടിയായ ക്ലീമീസ് ബാവാ ഈ വിഷയം ഉന്നയിച്ചത്.

സഹോദരി സഭകളുമായി ഇതിനോടകം കൈവരിച്ച സഭൈക്യ ബന്ധങ്ങളും ഇടപെടലുകളും കത്തോലിക്കാ സഭയുടെ പഠനത്തിന്റെയും സമീപനങ്ങളുടെയും അന്തസത്തയുടെ ഭാഗമാണ്. ഏവരെയും ഉൾക്കൊള്ളുന്ന ഈ ആത്മീയത സഭയുടെ തുടർ സമീപനമാകണം. ഇതര മതങ്ങളുമായുള്ള സംഭാഷണങ്ങളും വർധിക്കണം. അതുവഴി ദൈവം ജീവിക്കുന്ന അനുഭവമായി ഈ കാലഘട്ടത്തിൽ സാക്ഷ്യപ്പെടുത്താനും കഴിയണമെന്ന് ക്ലീമീസ് ബാവാ സിനഡിലെ പൊതുയോഗത്തിൽ ചൂണ്ടിക്കാട്ടി.

English Summary:

Major Archbishop Cardinal Baselios Cleemis Catholic Bava in Rome

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com