ADVERTISEMENT

റിയാദ് ∙ റുപേ കാർഡിന്റെ സ്വീകാര്യത ഉൾപ്പെടെ, പേയ്‌മെന്റ് സംവിധാനങ്ങളുടെ കാര്യത്തിൽ പരസ്പര സഹകരണത്തിനുള്ള അവസരങ്ങൾ ഉപയോഗപ്പെടുത്താൻ സൗദി അറേബ്യയും ഇന്ത്യയും തമ്മിൽ ധാരണയായി. സൗദിയിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാരെയും ഹജ്,  ഉംറ തീർഥാടകരെയും ഉദ്ദേശിച്ചുള്ളതാണ് ഈ നീക്കം. 

നാഷനൽ പേയ്‌മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിെഎ) നടത്തുന്ന ഇന്ത്യയിലെ ഒരു ആഭ്യന്തര പേയ്‌മെന്റ് സംവിധാനമാണ് റുപേ (RuPAY) കാർഡ്. പേയ്‌മെന്റുകൾ നടത്തുന്നതിനുള്ള സുരക്ഷിതവും സൗകര്യപ്രദവുമായ മാർഗമാണിത്. ഇന്ത്യയിലെ ദശലക്ഷക്കണക്കിന് വ്യാപാരികൾ ഇത് ഉപയോഗിക്കുന്നുണ്ട്.

സൗദിയിൽ റുപേ കാർഡ് സ്വീകരിച്ചുതുടങ്ങുന്നതോടെ ഇന്ത്യൻ പൗരന്മാർക്കും ഹജ്, ഉംറ തീർഥാടകർക്കും പണമിടപാടുകൾ എളുപ്പമാകും. തീർഥാടകര്‍ക്ക് താമസസ്ഥലത്തും മറ്റും ചെറിയ തുകകൾ നൽകേണ്ടിവരും. അത്തരം സാഹചര്യങ്ങളിൽ റുപേ കാർഡ് സഹായമാകും.

സൗദിയിലേക്കു പോകുന്ന ഇന്ത്യൻ പൗരന്മാരുടെ എണ്ണം വർധിക്കുന്നതിന്റെയും ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം മെച്ചപ്പെടുന്നതിന്റെയും അടയാളം കൂടിയാണിത്. വ്യാപാരവും നിക്ഷേപവും സുഗമമാക്കുന്നതിനും വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള കരാറുകളും ഇരു രാജ്യങ്ങളും തമ്മിലുണ്ട്..

English Summary: Saudi Arabia agreed to explore opportunities for cooperation in payment systems, including the acceptance of RuPAY cards.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com