ADVERTISEMENT

ഷാർജ ∙ ദുബായിൽ പ്രവാസിയായ കോഴിക്കോട് സ്വദേശി നിസാ ബഷീറിന്റെ ആത്മസംഘർഷങ്ങളും സന്തോഷങ്ങളുമാണ് കവിതകളായി പിറക്കാറുള്ളത്. ആദ്യപുസ്തകം ഞാൻ തന്നിലേയ്ക്കുള്ള സഞ്ചാരമാണെന്ന് എഴുത്തുകാരി പറയുന്നു: 

ഞാനൊരു എഴുത്തുകാരിയോ സാഹിത്യകാരിയോ അല്ല. ചിലത് ചിലയിടങ്ങളിൽ കുറിച്ചു വയ്ക്കാറുണ്ട്. അത് കഥയാണോ, അനുഭവങ്ങൾ ആണോ എന്നറിയില്ല. കവിതയെന്നത്  എന്റെ കൈക്കോ പേനയ്ക്കോ ചേരുന്ന ഒന്നായിട്ട് തോന്നിയതുമില്ല. പതിനാലു വർഷങ്ങൾ ഈ നാട്ടിൽ ജീവിച്ചിട്ടും ഒരിക്കൽ പോലും ഷാർജ രാജ്യാന്തര പുസ്തകമേള കാണാനുള്ള  ഭാഗ്യം ഉണ്ടായിട്ടില്ല. ഏറെ വർഷത്തിന് ശേഷം ഈ നാട്ടിൽ തിരിച്ചെത്തിയ എനിക്ക്  പുസ്തകമേള ഒന്ന്  കാണുകയെന്നല്ലാതെ, അതിൽ പങ്കെടുക്കാനാവുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല, അതുകൊണ്ട് തന്നെ ഇതൊരു വലിയ ഭാഗ്യമായി  കാണുകയും ചെയ്യുന്നു.

പിന്നെ ഞാനെങ്ങിനെ  'ഞാൻ' എന്ന പുസ്തകത്തിലെത്തിയത്? –നാളെ ചെയ്യാനുള്ള കാര്യങ്ങൾ മറക്കാതിരിക്കാൻ എഴുതി വച്ച് ചെയ്യുകയെന്നതിനെ തിരിച്ചു വച്ചപ്പോൾ നടന്നു കഴിഞ്ഞതിനെ ഓർമപ്പെടുത്തലുകൾക്കായി കുറിച്ചിട്ടതിൽ ചിലതുകളെ വരികളാക്കിയും ആ വരികൾക്ക് നിർഭയം കടലാസ്സിലാണെങ്കിലും ഒന്ന് നിവർന്നിരിക്കാൻ വേണ്ടി എന്റെ തന്നെ കുഞ്ഞ് വരകളും ഉൾപെടുത്തിയിട്ടുണ്ട്. വൃത്തമോ, വൃത്തിയോ, അലങ്കാരമോ എന്തിന് സാഹിത്യമോ അതിലുണ്ടാവുമെന്ന് കരുതി വായനക്കെടുക്കുന്ന വായനക്കാരന് നിരാശപ്പെടേണ്ടി വരുമെന്ന് തീർച്ചയാണ്. എന്നെ ഞാനൊന്നു തിരിഞ്ഞു നോക്കിയതുകൊണ്ട് "ഞാൻ " എന്ന പേരിനോളം മറ്റൊന്നും വേണ്ടന്നും തീരുമാനിച്ചു. ചെറു വാക്കുകൾ വരികളാക്കി ആശയം നഷ്ടപ്പെടുത്താതെ മറ്റുള്ളവരിലേക്കെത്തിക്കാൻ ഏറ്റവും നല്ലത് കവിതയാണെന്നു തോന്നിയത് കൊണ്ടാണ് ഇതൊരു കവിതസമാഹാരമായത്. എന്നെ "ഞാൻ " ആക്കിയ എല്ലാരോടും എല്ലാത്തിനോടും നന്ദിയും പ്രാർഥനയും.

English Summary:

My Book @ SIBF2023: Nisa Basheer Book Release on Sharjah International Book Fair 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com