ADVERTISEMENT

മക്ക ∙ ഉംറ തീർഥാടകരോട് മക്ക ഹറമിൽ ത്വവാഫ് (കഅബയ്ക്ക് ചുറ്റും പ്രദക്ഷിണം) നടത്തുമ്പോൾ ആരാധനയിൽ പൂർണമായി മുഴുകണമെന്നും തിക്കും തിരക്കും കൂട്ടുന്നതും ഫൊട്ടോഗ്രാഫിയെടുക്കുന്നതും ഒഴിവാക്കണമെന്നും ഹജ് ഉംറ മന്ത്രാലയം. തീർഥാടകർ തങ്ങളുടെ ശബ്ദം ഉയർത്താതെ നിശബ്ദമായി ദൈവത്തോടുള്ള യാചനയിൽ മുഴുവനായി അർപ്പിക്കണം, വിശുദ്ധ കഅബയുടെ പവിത്രതയെയും പദവിയെയും ബഹുമാനിക്കുകയും ത്വവാഫ് ചെയ്യുമ്പോൾ മര്യാദകൾ പാലിക്കുകയും വേണം. ത്വവാഫ് ചെയ്യുബോൾ സമാധാനവും ശാന്തതയും നിലനിർത്താൻ തീർഥാടകരോട് അഭ്യർത്ഥിക്കുന്നതിനിടയിൽ, ആൾക്കൂട്ടം, തിരക്ക്, ഫൊട്ടോഗ്രാഫിയോടുള്ള താൽപര്യം തുടങ്ങിയ അനുചിതമായ പെരുമാറ്റങ്ങളൊന്നും അവരുടെ ഭാഗത്തുനിന്ന് ഉണ്ടാകരുത്.

ഉംറ തീർഥാടകർക്ക് സാധ്യമെങ്കിൽ തിരക്ക് ഇല്ലാത്ത സമയങ്ങളിൽ മാത്രമേ കറുത്ത കല്ലിൽ (ഹജർ അൽ അസ്‌വദ്) ചുംബിക്കാൻ കഴിയൂ എന്നും ത്വവാഫിന് ശേഷം അവർക്ക് രണ്ട് റക്അത്ത് സ്വമേധയാ ഉള്ള പ്രാർത്ഥന നടത്താമെന്നും അതോറിറ്റി വ്യക്തമാക്കി. തിക്കിലും തിരക്കിലും പെട്ട് മറ്റുള്ളവരെ അപകടത്തിലാക്കുന്ന പ്രവൃത്തികൾ ഒഴിവാക്കണമെന്ന് തീർഥാടകരോടും ആരാധകരോടും  അഭ്യർത്ഥിച്ചു. ഉംറ നിർവഹിക്കുന്നവർ ആചാരങ്ങൾ ശരിയായ രീതിയിൽ നിർവഹിക്കാൻ താൽപ്പര്യമുള്ളവരായിരിക്കണം, കൂടാതെ മതപരമായ കാര്യങ്ങളുമായി ബന്ധപ്പെട്ട അവരുടെ സംശയങ്ങൾക്ക് വ്യക്തത ലഭിക്കുന്നതിന് അവർക്ക് പള്ളിയിൽ ഉടനീളം സ്ഥിതിചെയ്യുന്ന ഫത്‌വ ഓഫിസുകളിൽ പോകാം.  തീർഥാടകർ തങ്ങളെ സേവിക്കാൻ നിയോഗിക്കപ്പെട്ട തൊഴിലാളികളുമായി സഹകരിക്കുകയും മതാഫിൽ അവരുടെ സുരക്ഷ ഉറപ്പാക്കുകയും വേണം എന്നും അതോറിറ്റി പറഞ്ഞു.

English Summary:

Ministry of Haj Umrah: Pilgrims urged to avoid crowding and preoccupying with photography during tawaf

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com