ADVERTISEMENT

റിയാദ്∙ സൗദി അറേബ്യയിലെയും ജിസിസിയിലെയും സ്ത്രീകൾക്ക് പ്രചോദനം നൽകുന്ന പ്രവർത്തനങ്ങൾ നടത്തുന്ന വനിതാ സാമൂഹിക സംഘടനയായ ജൊഹ്റ ഗ്ലോബൽ, സൗദിയിലെ സ്ത്രീ ശാക്തീകരണത്തിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച വനിതകളെ ആദരിച്ചു. ലണ്ടനിലെ സൗദി എംബസിയിലാണ് പരിപാടി സംഘടിപ്പിച്ചത്.

എവറസ്റ്റ് കീഴടക്കിയ ആദ്യ സൗദി വനിതയായ റാഹ മൊഹറക്ക്, ആദ്യത്തെ സൗദി വനിതാ സോപ്രാനോ ഗായിക സൗസൻ അൽ-ബാഹിതി, പ്രശസ്ത പാചക വിദഗ്ദ്ധ നവാൽ അൽ ഖലവി എന്നിവർ രാജ്യത്തും മിഡിൽ ഈസ്റ്റിലും സ്ത്രീ നേതൃത്വത്തിന്‍റെ കാഴ്ചപ്പാട് എങ്ങനെയാണ് മാറുന്നതെന്ന് ചർച്ച ചെയ്തു. സ്ത്രീകൾ എന്ന നിലയിൽ അവർ നേരിടുന്ന വെല്ലുവിളികളെയും അവയെ എങ്ങനെ മറികടന്നുവെന്നും, സൗദി അറേബ്യയുടെ വിഷൻ 2030 ലക്ഷ്യങ്ങൾക്കനുസൃതമായി പുനരുജ്ജീവിപ്പിക്കുന്ന ഒരു സമൂഹത്തിൽ സ്ത്രീകളെ ഉൾപ്പെടുത്തുന്നതിനായി അവരുടെ യാത്രകൾ എങ്ങനെ പുനർനിർവചിച്ചുവെന്നും അവർ വിശദീകരിച്ചു.

മോട്ടർ റേസിങ് ലൈസൻസ് നേടിയ ആദ്യത്തെ സൗദി വനിതകളിൽ ഒരാളും ലോകത്തിലെ ഏറ്റവും പ്രചോദനാത്മകവും സ്വാധീനമുള്ളതുമായ 100 സ്ത്രീകളിൽ ഒരാളായി ബിബിസി തിരഞ്ഞെടുത്ത റീമ ജുഫാലി ഈ പരിപാടിയിൽ പ്രത്യേക അതിഥിയായിരുന്നു.

യുകെയിലെ സൗദി അംബാസഡർ ഖാലിദ് ബിൻ ബന്ദർ രാജകുമാരൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സൗദി സ്ത്രീകൾ നേടിയ പുരോഗതിയെയും സാംസ്കാരിക ധാരണയുടെ പ്രാധാന്യത്തെയും അദ്ദേഹം പ്രശംസിച്ചു. സാംസ്കാരികമായി സമ്പന്നമായ ഒരു വേദിയിലൂടെ സ്ത്രീ നേതൃത്വത്തിന്‍റെ പരിണാമത്തെ പിന്തുണയ്ക്കുക എന്നതാണ് ഞങ്ങളുടെ ദൗത്യമെന്ന് അദ്ദേഹം പറഞ്ഞു. സമാന ചിന്താഗതിയുള്ള സ്ത്രീകൾക്ക് പ്രചോദനം നൽകാനും സമൂഹത്തിന് തിരികെ നൽകാനും ഒരു വേദി നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

"പഠനമാണ് വിജയത്തിലേക്കുള്ള പ്രധാന വഴി, ജൊഹ്റ ഗ്ലോബൽ അത്തരമൊരു മാതൃകയാണ്",  ഈ സംഘടനയുടെ സിഇഒ ഇൻതിസാർ അൽ യമാനി പറഞ്ഞു.

English Summary:

Johra Global celebrates Saudi women making history

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com