ADVERTISEMENT

അബുദാബി ∙ 25 കിലോയിലേറെ വരുന്ന പാക്കറ്റ് അരിക്കും ധാന്യങ്ങൾക്കും ജിഎസ്ടി വർധിപ്പിക്കാനുള്ള തീരുമാനം പ്രവാസികൾക്ക് തിരിച്ചടിയാകുന്നു. ഇന്ത്യയിൽനിന്ന് എത്തുന്ന അരി, ധാന്യങ്ങൾ തുടങ്ങിയവയ്ക്ക് വിലക്കൂടുതലാണ്. ഇതിനു പുറമെ പുതിയ ജിഎസ്ടി കൂടി വന്നാൽ വിലവർധന പ്രവാസികളെ കാര്യമായി വലയ്ക്കും. 35 കിലോയുടെ ഒരു ചാക്ക് ബസ്മതി അരിക്ക് 200-220 ദിർഹമാണ് വില.

നേരത്തെ 70 ദിർഹത്തിന് ലഭിച്ചിരുന്ന ജീരകശാല അരിക്ക് ഇപ്പോൾ 120 ദിർഹമായതായി ദുബായിലെ ഏറ്റവും വലിയ മൊത്തക്കച്ചവട മാർക്കറ്റായ അവീറിലെ അബ്ദുല്ല അൽ ഖത്തൽ ജനറൽ ട്രേഡിങ് പർച്ചേസർ ഇബ്രാഹിം വാരണാക്കര പറഞ്ഞു. നാട്ടിൽ നിന്ന് വരുന്ന 18 കിലോയുടെ പാലക്കാടൻ മട്ടയ്ക്ക് 10 ദിർഹം വീതം കൂടി. ഇതേ തൂക്കമുള്ളതും ഇവിടെ തൊഴിലാളികൾ കൂടുതൽ ഉപയോഗിക്കുന്നതുമായ സോന മസൂരിക്ക് പാക്കറ്റിൽ 20 ദിർഹം കൂടിയതായും പറഞ്ഞു.

ചില്ലറ വിൽപന കേന്ദ്രങ്ങളിൽ ഒരു കിലോ പാലക്കാടൻ മട്ടയ്ക്ക് 4.50  മുതൽ 6 ദിർഹം വരെ ഈടാക്കുന്നവരുണ്ട്. നേരത്തെ 3.50ന് ലഭിച്ചിരുന്നു. സോന മസൂരിക്ക് 4.75 മുതൽ 7 ദിർഹം വരെയും ഈടാക്കുന്നു. ജിഎസ്ടി ഇനിയും കൂട്ടരുതെന്നാണ് പ്രവാസികളുടെ ആവശ്യം.

English Summary:

GST hike: Hike in prices of rice to pinch people hard

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com