ADVERTISEMENT

റിയാദ് ∙ കഴിഞ്ഞയാഴ്ച സൗദി അറേബ്യയിലെ എല്ലാ പ്രദേശങ്ങളിലും നടത്തിയ പരിശോധനയിൽ 20,718 നിയമവിരുദ്ധ താമസക്കാരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അറസ്റ്റിലായവരിൽ 13,248 താമസ നിയമം ലംഘിച്ചവരും 4688 അതിർത്തി സുരക്ഷാ നിയമം ലംഘിച്ചവരും 2,782 തൊഴിൽ നിയമം ലംഘിച്ചവരും ഉൾപ്പെടുന്നു.

അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായവരുടെ ആകെ എണ്ണം 744 ആയി. അതിൽ 37 ശതമാനം യെമൻ പൗരന്മാരും 62 ശതമാനം എത്യോപ്യൻ പൗരന്മാരും ഒരു ശതമാനം മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരുമാണ്. നിയമലംഘകരെ കടത്തിവിടുകയും അഭയം നൽകുകയും ജോലിക്ക് നിയമിക്കുകയും ചെയ്തിരുന്ന 16 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.  13,532 പുരുഷന്മാരും 1,102 സ്ത്രീകളും ഉൾപ്പെടെ ആകെ 14,634 പ്രവാസികളാണ്. അവർക്കെതിരായ ശിക്ഷാ നടപടികളുടെ ഭാഗമായി നിലവിൽ വിവിധ ഘട്ടങ്ങളായുള്ള നിയമനടപടികൾക്ക് വിധേയരായിട്ടുണ്ട്.

മൊത്തം 5,361 നിയമലംഘകരെ യാത്രാ രേഖകൾ ലഭിക്കുന്നതിനായി അവരുടെ നയതന്ത്ര കേന്ദ്രങ്ങളിലേക്ക് മാറ്റി. രാജ്യത്തിലേക്കുള്ള വ്യക്തികളുടെ അനധികൃത പ്രവേശനം, അവർക്ക് അഭയമോ മറ്റേതെങ്കിലും സഹായമോ സേവനമോ നൽകുന്ന ഏതൊരു വ്യക്തിക്കും 15 വർഷം വരെ തടവും പിഴയും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. 

English Summary:

Saudi Arabia Arrests 20,718 Illegal Residents in a Week

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com