ADVERTISEMENT

അബുദാബി ∙ യുഎഇയിൽ വിമാനയാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന. ഈ വർഷത്തെ ആദ്യ 6 മാസത്തിനിടെ 14.2% വർധിച്ച യാത്രികരുടെ എണ്ണം 7.17 കോടിയായി ഉയർന്നു. മുൻവർഷം ഇതേ കാലയളവിൽ 6.28 കോടിയായിരുന്നു യാത്രികരുടെ എണ്ണം.

യുഎഇ സെൻട്രൽ ബാങ്ക് ആണ് കണക്കുകൾ പുറത്തുവിട്ടത്. 6 മാസത്തിനിടെ അബുദാബിയിലേക്കാണ് ഏറ്റവും കൂടുതൽ യാത്രക്കാരെത്തിയത്. മുൻ വർഷത്തെക്കാൾ 33.8% പേർ അധികമായി എത്തിയതോടെ യുഎഇയിലെ പ്രധാന ഗതാഗതകേന്ദ്രമായി അബുദാബി മാറി. ദുബായിൽ 2023നെക്കാൾ 8% യാത്രക്കാരാണ് കൂടിയത്.

ആഗോള വ്യോമയാന കേന്ദ്രമെന്ന നിലയിൽ യുഎഇയുടെ പദവി ഉറപ്പിക്കുന്നതാണ് യാത്രക്കാരുടെ  വർധന. കൂടാതെ, ദേശീയ സമ്പദ് വ്യവസ്ഥയ്ക്ക് ഈ മേഖല ഗണ്യമായ സംഭാവന നൽകുന്നുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 

വ്യോമയാന മേഖലയിലെ വളർച്ച ടൂറിസം, വ്യാപാരം, തൊഴിൽ എന്നിവ വർധിപ്പിക്കുകയും സമ്പദ് വ്യവസ്ഥയെ വൈവിധ്യവൽക്കരിക്കുകയും ചെയ്യും. യുഎഇയുടെ വിമാനക്കമ്പനികളുടെ ശക്തമായ പ്രകടനവും രാജ്യാന്തര സാന്നിധ്യവും ഈ വളർച്ചയ്ക്ക് ആക്കം കൂട്ടി.

English Summary:

UAE witnessed a significant surge in air travel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com