ADVERTISEMENT

റിയാദ് ∙ അർബുദ ചികിത്സയിൽ വലിയ മുന്നേറ്റം ഉണ്ടാക്കുന്ന  കണ്ടെത്തലുമായി  സൗദി ഗവേഷകൻ. അമേരിക്കയിലെ മിഷിഗൻ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ മൈക്രോബയോളജി, ജനറ്റിക്‌സ്, ഇമ്മ്യൂണോളജി വിഭാഗത്തിലെ അസോസിയേറ്റ് പ്രഫസറായ ഡോ. യാസർ അൽ ധാമെനാണ് പുതിയ കണ്ടെത്തലിന് പിന്നിൽ. ഡോ. യാസർ നയിച്ച ഗവേഷണ സംഘം അർബുദകോശങ്ങളെ ചെറുക്കാൻ കഴിവുള്ള പുതിയ രാസ സംയുക്തങ്ങൾ കണ്ടെത്തുന്നതിൽ വിജയിച്ചു.

കൃത്രിമ ബുദ്ധിയുടെ സഹായത്തോടെ നിരവധി ദശലക്ഷം രാസ സംയുക്തങ്ങൾ പരിശോധിച്ച ശേഷമാണ് ഈ ഗവേഷകർ 72 ഫാർമസ്യൂട്ടിക്കൽ സംയുക്തങ്ങൾ കണ്ടെത്തിയത്. ഇതിൽ രണ്ടെണ്ണം കാൻസർ കോശങ്ങളെ ചെറുക്കുന്നതിനുള്ള ശരീരത്തിന്റെ പ്രതിരോധ പ്രോട്ടീനുകളെ ടാർഗെറ്റ് ചെയ്യുന്നതിൽ വളരെ ഫലപ്രാപ്തിയാണെന്ന് കണ്ടെത്തി. ലബോറട്ടറിയിൽ നടത്തിയ പരീക്ഷണങ്ങളിൽ ഈ സംയുക്തങ്ങൾ ടി സെല്ലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതായി കണ്ടെത്തി. ടി സെല്ലുകൾ ആണ് കാൻസർ കോശങ്ങളെ ആക്രമിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നത്.

Image Credit: X/AldhamenYasser
Image Credit: X/AldhamenYasser

ഭാവിയിൽ ഈ സംയുക്തങ്ങൾ ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് വിധേയമാക്കാനാണ് ഗവേഷകരുടെ ലക്ഷ്യം. കൃത്രിമ ബുദ്ധിയുടെ ഉപയോഗം രാസ സംയുക്തങ്ങൾ കണ്ടെത്തുന്ന പ്രക്രിയ വളരെ വേഗത്തിലാക്കിയെന്ന് ഗവേഷകർ പറയുന്നു. പരമ്പരാഗത രീതികളിൽ ആയിരക്കണക്കിന് തന്മാത്രകൾ പരിശോധിക്കേണ്ടി വരുമ്പോൾ, കൃത്രിമ ബുദ്ധി വാഗ്ദാനമുള്ള സംയുക്തങ്ങളെ തിരഞ്ഞെടുക്കാൻ സഹായിക്കുന്നു.

Image Credit: X/AldhamenYasser
Image Credit: X/AldhamenYasser

ഈ കണ്ടെത്തൽ അർബുദ ചികിത്സയിലെ വലിയ നാഴികക്കല്ലായി മാറുമെന്ന് പ്രതീക്ഷിക്കുന്നു. ഭാവിയിൽ കാൻസർ രോഗികൾക്ക് സുരക്ഷിതവും ഫലപ്രദവുമായ ഇമ്മ്യൂണോതെറാപ്പികൾ ലഭ്യമാക്കുന്നതിനുള്ള വഴി തുറക്കുന്നതാണ് ഈ കണ്ടെത്തൽ.

English Summary:

Saudi Researcher Aldhamen at Forefront of AI-Harnessed Cancer Drug Development

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com