ADVERTISEMENT

റിയാദ്∙ യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ വീഴ്ച്ച വരുത്തിയ വിമാനകമ്പനികൾക്ക്  8.5 ദശലക്ഷം പിഴ ചുമത്തി സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി. വർഷത്തിന്‍റെ മൂന്നാം പാദത്തിൽ സിവിൽ ഏവിയേഷൻ വ്യവസ്ഥകൾ  പാലിക്കാതെയുള്ള 177 നിയമലംഘനങ്ങളാണ് അതോറിറ്റി രേഖപ്പെടുത്തിയത്.  ഉത്തരവുകൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരെ പിഴ ചുമത്തുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ  നിർദ്ദേശങ്ങൾ പാലിക്കാത്ത വിധമുള്ള 4 ലംഘനങ്ങൾക്ക് വിമാനകമ്പനികൾക്ക് 1.5 ലക്ഷം റിയാലും  പിഴ ചുമത്തി ഉത്തരവായിട്ടുണ്ട്. അതോറിറ്റിയുടെ നിർദ്ദേശങ്ങളും സിവിൽ ഏവിയേഷൻ ചട്ടങ്ങളും അനുസരിക്കുന്നതിൽ വീഴ്ച്ച വരുത്തിയ 3 ലംഘനങ്ങളായി 60,000 റിയാൽ പിഴ ചുമത്തി. ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനിൽ നിന്ന് പെർമിറ്റ് വാങ്ങാതെ ഡ്രോണുകൾ ഉപയോഗിക്കുന്ന വ്യക്തികൾക്കുള്ള 4 നിയമലംഘനങ്ങൾക്ക്  25,000 റിയാലാണ് പിഴ ചുമത്തിയിരിക്കുന്നത്.

English Summary:

The Saudi Civil Aviation Authority fined 8.5 million airlines for failing to protect passenger rights.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com