ADVERTISEMENT

അബുദാബി ∙ സംശയാസ്പദമായ സാമ്പത്തിക പ്രവർത്തനങ്ങൾക്കും ഇടപാടുകൾക്കും യുഎഇ 2023-ൽ രണ്ട് ബില്യൻ ദിർഹം മൂല്യമുള്ള ഫണ്ടുകളും സ്വത്തുക്കളും കണ്ടുകെട്ടിയതായി യുഎഇ സെൻട്രൽ ബാങ്ക് ഗവർണർ ഖാലിദ് മുഹമ്മദ് ബാലമ പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനും ഭീകരവാദത്തിന് ധനസഹായം നൽകുന്നതിനും എതിരെയുള്ള പ്രവർത്തനത്തിൻ്റെ ഭാഗമായാണിത്.

സാമ്പത്തിക മേഖലയുടെ കാര്യക്ഷമതയും സമഗ്രതയും നിലനിർത്തുന്നതിൽ യുഎഇ ഗണ്യമായ പുരോഗതി കൈവരിച്ചതായി ഇന്ന് അബുദാബിയിൽ നടന്ന  ദേശീയ ഉച്ചകോടിയിൽ അദ്ദേഹം പറഞ്ഞു. സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി നിയമലംഘകർക്കെതിരെ കർശനമായ നടപടികൾ എടുക്കുമെന്ന് യുഎഇ റഗുലേറ്ററി അതോറിറ്റികൾ ഉറപ്പുവരുത്തിയിട്ടുണ്ട്.

കള്ളപണം വെളുപ്പിക്കൽ പ്രവർത്തനങ്ങളുടെ വ്യാപ്തി നിർണയിക്കുന്നതിന് ഡേറ്റ അസസ്‌മെൻ്റ് പ്രക്രിയകളെ അടിസ്ഥാനമാക്കി  സൂപ്പർവൈസറി ടെക്‌നോളജി പ്രോഗ്രാം സെൻട്രൽ ബാങ്ക് ആരംഭിക്കും.  

റെഗുലേറ്ററി അധികാരികൾ തമ്മിലുള്ള അടുത്ത സഹകരണം, 2022-ൽ സംശയാസ്പദമായ പ്രവർത്തനങ്ങളെയും ഇടപാടുകളെയും കുറിച്ച് 55,000-ത്തിലേറെ റിപോർട്ടുകൾക്ക് കാരണമായി. ഇത് 2023-ൽ 2 ബില്യൻ ദിർഹം കവിഞ്ഞ സ്വത്തുക്കളും ഫണ്ടുകളും കണ്ടുകെട്ടാൻ കാരണമായി.

English Summary:

UAE Seized 2 Billion Dirhams Worth of Funds and Assets in 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com