ADVERTISEMENT

തകര്‍ന്നുപോയ വീടിനുമുന്നില്‍ ഞാന്‍ നില്‍ക്കുമ്പോള്‍
എക്കാലത്തേയും നല്ല സ്വപ്നങ്ങള്‍ ബാക്കി ബാക്കി 
മഴയും കാറ്റും അതിഥിയായി വന്നപ്പോള്‍ ഇത്രയും
പ്രതീക്ഷില്ലായിരുന്നു ജീവിതമേ ഞാന്‍
എന്തിനാണീ എന്നോടീ ഈ ക്രൂരത. നിന്നെ ഞാന്‍
സല്‍കരിച്ചാതണോ കുഴപ്പം മഴയേ
കൂടെയുണ്ടായിരുന്ന ഉറ്റവരെ പോലും തിരിച്ചറിയാത്ത
കൈകളുമായ് അവരുടെ ദീപ്തസ്മരണക്കുമുന്നില്‍ 
ശപിക്കുന്നു കല്ലും മണ്ണും ഒഴുകിയെത്തും മുമ്പേ നിനക്ക്
എന്നോടൊന്ന് അറിയിച്ചിരുന്നേല്‍ എത്ര നന്നായിരുന്നു ദുരന്തമേ
സകലനാശങ്ങള്‍ വരുത്തി അതിഥിയായി
വന്നതുകൊണ്ട് എന്ത് പ്രയോജനം.
പ്രകൃതിയോടുള്ള എന്‍റെ പ്രണയം നീ തകര്‍ത്തു. 
സസ്യങ്ങളോടുള്ള എന്‍റെ കാമം നീ ഇല്ലാതാക്കി.
ദുരിതത്തില്‍ ആയ ഞങ്ങളുടെ ജീവിതം. പുനരുധിവസിക്കാന്‍ ഒരിടം ഞങ്ങള്‍ക്കുണ്ടോ.
ഉറ്റവര്‍ കല്ലിനും മണ്ണിനും ഇടയില്‍ കിടക്കുമ്പോഴും 
വീണ്ടും ഞങ്ങളെ നീ പ്രകമ്പനം കൊള്ളിക്കുകയാണോ.
നിസ്സഹരായ ഞങ്ങളെ നീ അനാഥരാക്കിയത് കൊണ്ട്
നിന്നോടുള്ള ദേഷ്യം ഇവിടെ തീരുംവില്ല. 
മതഭേദമന്യേ ഞങ്ങള്‍ സഹായിക്കപ്പെടമ്പോഴും 
അവരെയും ഇനിയും മണ്ണില്‍ ചവച്ചു തുപ്പിയില്ലേ. 
എന്താണ് നിനക്ക് ഇത്ര കോപം.?
ആരോടാണ് നിനക്കിത്ര കോപം.?

English Summary:

Poem About Disaster

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com