ADVERTISEMENT

അങ്കമാലി ∙ ഇരുവൃക്കകളും തകരാറിലായ അങ്കമാലി ഞാലൂക്കര തിരുനിലത്തിൽ ഷീൻ ജോസിന്റെ ഭാര്യ രമ്യ (37) ചികിത്സാ സഹായം തേടുന്നു.കറുകുറ്റി പഞ്ചായത്ത് അംഗം ജിഷ സുനിൽകുമാർ കൺവീനറായി ചികിത്സാ സഹായ നിധി രൂപീകരിച്ചു. സ്വകാര്യ ആശുപത്രിയിൽ നഴ്സായിരുന്ന രമ്യയുടെ ഒരു വൃക്ക തകരാറിലായതിനെ തുടർന്നു 2016ൽ അമ്മയുടെ വൃക്ക മാറ്റിവച്ചിരുന്നു. എന്നാൽ കോവിഡ് ബാധയെ തുടർന്നു 2021ൽ വൃക്ക വീണ്ടും തകരാറിലായി.

ആഴ്ചയിൽ മൂന്നു ദിവസം വീതം ഡയാലിസിസ് നടത്തിവരികയാണ്. ഇപ്പോൾ ആരോഗ്യനില തീർത്തും മോശമായിരിക്കുകയാണ്. എത്രയും വേഗം വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തണമെന്നാണു ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്. 35 ലക്ഷം രൂപയിലേറെ ചെലവു പ്രതീക്ഷിക്കുന്നു. സഹായനിധിക്കായി 67355201286 (ഐഎഫ്എസ്‌  കോഡ്:എസ്ബിഐഎൻ0070750) എന്ന നമ്പറിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കടവന്ത്ര ശാഖയിൽ രമ്യയുടെ പേരിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.

English Summary:

Remya, a 37-year-old from Angamaly, Kerala, is battling kidney failure and urgently requires a second kidney transplant. After her first transplant in 2016, Remya contracted COVID-19 in 2021, leading to complications that caused the transplanted kidney to fail. Facing mounting medical expenses, she relies on dialysis three times a week while her health deteriorates. A medical aid fund has been established to raise the estimated Rs 35 lakh required for her life-saving surgery.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com