ഇരുവൃക്കകളും തകരാറിലായ വീട്ടമ്മ ചികിത്സാസഹായം തേടുന്നു
Mail This Article
അങ്കമാലി ∙ ഇരുവൃക്കകളും തകരാറിലായ അങ്കമാലി ഞാലൂക്കര തിരുനിലത്തിൽ ഷീൻ ജോസിന്റെ ഭാര്യ രമ്യ (37) ചികിത്സാ സഹായം തേടുന്നു.കറുകുറ്റി പഞ്ചായത്ത് അംഗം ജിഷ സുനിൽകുമാർ കൺവീനറായി ചികിത്സാ സഹായ നിധി രൂപീകരിച്ചു. സ്വകാര്യ ആശുപത്രിയിൽ നഴ്സായിരുന്ന രമ്യയുടെ ഒരു വൃക്ക തകരാറിലായതിനെ തുടർന്നു 2016ൽ അമ്മയുടെ വൃക്ക മാറ്റിവച്ചിരുന്നു. എന്നാൽ കോവിഡ് ബാധയെ തുടർന്നു 2021ൽ വൃക്ക വീണ്ടും തകരാറിലായി.
ആഴ്ചയിൽ മൂന്നു ദിവസം വീതം ഡയാലിസിസ് നടത്തിവരികയാണ്. ഇപ്പോൾ ആരോഗ്യനില തീർത്തും മോശമായിരിക്കുകയാണ്. എത്രയും വേഗം വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തണമെന്നാണു ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്. 35 ലക്ഷം രൂപയിലേറെ ചെലവു പ്രതീക്ഷിക്കുന്നു. സഹായനിധിക്കായി 67355201286 (ഐഎഫ്എസ് കോഡ്:എസ്ബിഐഎൻ0070750) എന്ന നമ്പറിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കടവന്ത്ര ശാഖയിൽ രമ്യയുടെ പേരിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.